ടി.വി തുറന്നു തരാൻ ആവശ്യപ്പെട്ട എട്ടു വയസുകാരിയെ യുവാവ് ശ്വാസം മുട്ടിച്ചുെകാന്നു
text_fieldsചെന്നെ: പിതാവുമായി വഴക്കിട്ടുകൊണ്ടിരിക്കെ ടി.വി തുറന്നു തരാൻ ആവശ്യപ്പെട്ട് വീട്ടിെലത്തിയ എട്ടുവയസുള്ള അയൽക്കാരിയെ യുവാവ് ശ്വാസം മുട്ടിച്ചുകൊന്നു. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ദാരുണ സംഭവം.
മൂന്നാംക്ലാസ്സിൽ പഠിക്കുന്ന അടുത്ത വീട്ടിലെ കുട്ടി യുവാവിെൻറ വീട്ടിൽ ടി.വി കാണാൻ എത്താറുണ്ടായിരുന്നു. പതിവുപോലെ ബുധനാഴ്ച എത്തിയപ്പോൾ യുവാവ് തെൻറ പിതാവുമായി വഴക്കിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടി ടി.വി ഓൺചെയ്യാൻ ആവശ്യപ്പെട്ടതാണ് ഇയാളെ പ്രകോപിതനാക്കിയത്.
തുടർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലെപ്പടുത്തുകയും മൃതദേഹം ഒരു പ്ലാസ്റ്റിക് വീപ്പയിലാക്കി അടച്ചുവെക്കുകയും ചെയ്തു. ഒരു മണിക്കൂറിനു ശേഷം സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നു.
മൃതദേഹം കണ്ട പ്രദേശവാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. വീപ്പ തോട്ടിനടുത്തെത്തിക്കാൻ സഹായിച്ച സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്ന് അറിയാൻ പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
