മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാർ സമ്മേളിക്കുന്ന നിതി ആയോഗ് ഭരണസമിതി യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ. ഇൗദുൽ ഫിത്ർ ആഘോഷങ്ങൾക്കിടെ സുപ്രധാന സമ്മേളനം നിശ്ചയിച്ചതിലുള്ള അമർഷത്തിെൻറ അകമ്പടിയോടെ നടക്കുന്ന യോഗം സംസ്ഥാനങ്ങളുടെ പ്രതിഷേധവേദിയായേക്കും.
പെരുന്നാൾദിനമായ ശനിയാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം നടത്താനാണ് തീരുമാനിച്ചത്.
എന്നാൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മറ്റും പ്രതിഷേധിച്ചതിനാൽ ഞായറാഴ്ചത്തേക്ക് മാറ്റി. സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന ആവശ്യപ്പെട്ടാണ് മമതയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും എത്തുന്നത്.കേരളത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തി. ഗവർണറുടെ ഒാഫിസിൽ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും യോഗത്തിനെത്തില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽവന്ന് ആസൂത്രണ കമീഷൻ ഉടച്ചുവാർത്ത് നിതി ആയോഗ് രൂപവത്കരിച്ചശേഷം വിളിക്കുന്ന മുഖ്യമന്ത്രിമാരുടെ നാലാമത് യോഗമാണിത്. കഴിഞ്ഞ യോഗവും എതിർപ്പുകളോടെയാണ് പിരിഞ്ഞത്. കേന്ദ്രം മുന്നോട്ടുവെച്ച മൂന്നുവർഷത്തെ കർമപദ്ധതിയോട് പല സംസ്ഥാനങ്ങളും യോജിച്ചില്ല. കർമപദ്ധതി മരവിച്ചുപോകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.