Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ: ചീഫ്...

നിർഭയ: ചീഫ് ജസ്റ്റിസ് പ്രതിയുടെ ഹരജി കേൾക്കുന്നതിൽനിന്ന് പിന്മാറി

text_fields
bookmark_border
നിർഭയ: ചീഫ് ജസ്റ്റിസ് പ്രതിയുടെ ഹരജി കേൾക്കുന്നതിൽനിന്ന് പിന്മാറി
cancel

ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അക്ഷയ്കുമാറിെൻറ പുനഃപരിശോധന ഹരജി പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പിന്മാറി.
മറ്റൊരു അനുയോജ്യ ബെഞ്ച് ബുധനാഴ്ച രാവിലെ പത്തരക്ക് ഹരജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. ഭാനുമതി എന്നിവരും അംഗങ്ങളായ ബെഞ്ച് അറിയിച്ചു.

നിർഭയയുടെ അമ്മക്കുവണ്ടി തെൻറ ബന്ധുവായ അഭിഭാഷകൻ നേരേത്ത കോടതിയിൽ ഹാജരായിട്ടുള്ളതിനാലാണ് പിന്മാറുന്നതെന്ന് ബോബ്ഡെ വ്യക്തമാക്കി. രാഷ്്ട്രീയ-മാധ്യമ സമ്മർദമുള്ളതിനാൽ തെൻറ കക്ഷിക്ക് കടുത്ത അനീതി നേരിടേണ്ടി വരുന്നതായി അക്ഷയിനുവേണ്ടി ഹാജരായ അഭിഭാഷകൻ എ.പി. സിങ് പറഞ്ഞു.

ജല-വായു മലിനീകരണം ഉയർന്നുനിൽക്കുന്ന ഡൽഹിയിൽ അധികകാലം ജീവിക്കാനാകില്ലെന്നും അതിനാൽ വധശിക്ഷ റദ്ദാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിലെ മറ്റ് പ്രതികളായ മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരുടെ പുനഃപരിശോധന ഹരജി നേരേത്ത സുപ്രീംകോടതി തള്ളിയിരുന്നു. സവിശേഷ കേസുകളിൽ, പുനഃപരിശോധന ഹരജി തള്ളിയാൽ നൽകാവുന്ന ക്യൂറേറ്റിവ് ഹരജി സമർപ്പിക്കാൻ പ്രതികൾക്ക് ഇനി അവസരമുണ്ട്. അതും തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹരജിയും നൽകാം.

2012ലാണ് രാജ്യതലസ്ഥാനത്ത് ഓടുന്ന ബസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതും പിന്നീട് ആശുപത്രിയിൽ മരിച്ചതും. സ്ത്രീകളോടുള്ള ക്രൂരതയുടെ പേരിൽമാത്രം ഒരാൾക്ക് വധശിക്ഷ നൽകുന്നത് നീതീകരിക്കാനാകില്ലെന്നും സാമൂഹികാവസ്ഥ മാറ്റിയെടുക്കാനാണ് സർക്കാറുകൾ ശ്രമിക്കേണ്ടതെന്നും ഹരജിയിൽ അക്ഷയ് ആവശ്യപ്പെട്ടു. വധശിക്ഷ കുറ്റവാളിയെ മാത്രമാണ് ഇല്ലാതാക്കുന്നതെന്നും അതിലൂടെ കുറ്റകൃത്യം ഇല്ലാതാകുന്നില്ലെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya casesupreme court
News Summary - chief justice supreme court nirbhaya case-india news
Next Story