Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

കൊല്ലപ്പെടുമെന്ന് ഭീഷണിയെന്ന് ചീഫ് ജസ്റ്റിസിനെതിരായ പരാതിക്കാരി

text_fields
bookmark_border
കൊല്ലപ്പെടുമെന്ന് ഭീഷണിയെന്ന് ചീഫ് ജസ്റ്റിസിനെതിരായ പരാതിക്കാരി
cancel

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ പരാതിയുടെ പേരിൽ താൻ കൊല്ല പ്പെടുമെന്ന് പലരും നിരന്തരം കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാ ണെന്ന് സുപ്രീംകോടതി മുൻ ജീവനക്കാരി. മൂന്ന് ഒാൺലൈൻ മാധ്യമങ്ങൾക്ക് സംയുക്തമായി ന ൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി ആഭ്യന്തര സമിതിയിൽനിന്നുണ്ടായ ദുരനുഭവങ്ങൾ മുൻ ജീവനക്കാരിയായ 35കാരി പങ്കുവെച്ചു.

ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കുന്ന സമിതിക്ക് മുന്നിൽ ഹാജരാകാനെത്തിയപ്പോൾ ഭീകരരോടെന്നപോലെയാണ് മൂന്നു നാല് പൊലീസുകാർ പെരുമാറിയതും ദേഹം പരിശോധിച്ചതും. ശരീരമാസകലവും വസ്ത്രവും പരിേശാധിച്ച അവർ എെൻറ മുടിക്കെട്ടഴിപ്പിച്ചു തുറന്നുനോക്കി. സഹിക്കാൻ വയ്യാതെ ഒച്ചവെച്ച് കരഞ്ഞതു കേട്ട് വന്ന അഡ്വ. വൃന്ദ ഗ്രോവറാണ് ഒടുവിൽ തന്നെ ജഡ്ജിമാർ ഇരിക്കുന്ന സുപ്രീംകോടതി െഗസ്റ്റ്ഹൗസ് മുറിയുടെ വാതിൽക്കലേക്ക് എത്തിച്ചുതന്നത്.

26ന് സുപ്രീംകോടതി െഗസ്റ്റ് ഹൗസിൽ മൊഴി കൊടുത്ത് ഭർത്താവിനും സുഹൃത്തിനുമൊപ്പം ഇറങ്ങിയപ്പോൾ ബൈക്കിൽ അജ്ഞാതരായ ചിലർ ഞങ്ങളെ പിന്തുടർന്നു. ആ ഒരു ദിവസമല്ല, 29നും 30നും ഇത് ആവർത്തിച്ചു. അതി രാവിലെയും തങ്ങളെ പിന്തുടരുന്നുണ്ടെന്ന് ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ഇതറിഞ്ഞതോടെ ശരിക്കും ഭയപ്പെട്ടു. തുടർന്ന് തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ ചെന്ന് പിന്തുടരുന്ന അജ്ഞാതർക്കെതിരെ പരാതിയും നൽകി.

ഇതേക്കുറിച്ച് ജസ്റ്റിസ് ബോബ്ഡെയോട് പറഞ്ഞപ്പോൾ നിങ്ങളുടേത് ഒരു വലിയ കുടുംബമാണെന്നും എല്ലാവരും പൊലീസിലാണെന്നും നിങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്ന് അവർക്കറിയാമെന്നുമായിരുന്നു മറുപടി. എെൻറ കുടുംബങ്ങളെല്ലാം പൊലീസിലായിട്ടും ഡൽഹി പൊലീസാണല്ലോ ആരുെടയൊക്കെയോ നിർദേശപ്രകാരം എന്നെയും കുടുംബത്തെയും പീഡിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ബോബ്ഡെക്ക് മറുപടി നൽകി.

എല്ലാ ബന്ധുവീടുകളിലും അജ്ഞാതരായ ആരൊക്കെയോ വന്ന് താൻ കൊല്ലപ്പെടുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. തനിക്കറിയാത്ത അഭിഭാഷകരും ബന്ധുവീടുകളിൽ വന്നിട്ടുണ്ട്. താൻ ഏതെങ്കിലും ഗൂഢാലോചനയുെട ഭാഗമല്ല എന്ന് മുൻ സുപ്രീംകോടതി ജീവനക്കാരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRanjan Gogoisupreme court
News Summary - Chief Justice Ranjan Gogoi Case Supreme Court -India News
Next Story