Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ് ജസ്റ്റിസാകാൻ...

ചീഫ് ജസ്റ്റിസാകാൻ ഡി.വൈ. ചന്ദ്രചൂഡ്

text_fields
bookmark_border
Chief Justice DY Chandrachud
cancel
camera_alt

ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്

ന്യൂഡൽഹി: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ നവംബർ എട്ടിന് കാലാവധി കഴിയാനിരിക്കുന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിത് നാമനിർദേശം ചെയ്തു. അടുത്ത ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്യാൻ ഈ മാസം ഏഴിന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അയച്ച കത്തിന് പിന്നാലെയാണ് ജസ്റ്റിസ് ചന്ദ്രചൂഡിനെ നാമനിർദേശം ചെയ്തത്. കേന്ദ്ര നിയമമന്ത്രാലയം ശിപാർശ അംഗീകരിക്കുന്നതോടെ രാഷ്ട്രപതി നിയമന വിജ്ഞാപനം പുറപ്പെടുവിക്കും.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് പരമോന്നത ന്യായാധിപന്റെ കസേരയിൽ രണ്ടുവർഷത്തെ കാലയളവ് ലഭിക്കും. സുപ്രീംകോടതി ജഡ്ജിമാരിൽ സീനിയോറിറ്റിയിൽ തനിക്ക് തൊട്ടുപിന്നിലുള്ള ജഡ്ജിയെ കാലാവധി അവസാനിക്കാറായ ചീഫ് ജസ്റ്റിസ് ശിപാർശ ചെയ്യണമെന്നാണ് കീഴ്വഴക്കം. കേവലം 74 ദിവസത്തെ കാലാവധിക്ക് ശേഷം ചീഫ് ജസ്റ്റിസ് ലളിത് നവംബർ എട്ടിന് വിരമിക്കും. നവംബർ ഒമ്പതിന് അധികാരമേൽക്കുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 2024 നവംബർ 24ന് വിരമിക്കും.

1959 നവംബർ 11നാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ജനനം. മുംബൈയിലെ കോൺവെന്റ് സ്കൂളിലെയും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെയും പഠനത്തിനും ശേഷം ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദവും അമേരിക്കയിലെ ഹാർവഡ് ലോ സ്കൂളിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ജുഡീഷ്യൽ സയൻസിൽ ഡോക്ടറേറ്റും നേടി. 1998ൽ 39ാം വയസ്സിൽ മുതിർന്ന അഭിഭാഷകപട്ടം ലഭിച്ച് അപൂർവ നേട്ടത്തിനുടമയായി.

എ.ബി. വാജ്പേയി സർക്കാറിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറൽ പദവിയിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വീണ്ടും വാജ്പേയി അധികാരത്തിലെത്തിയ ശേഷം ബോംബെ ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയാകുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു. 2000 മാർച്ച് 29നാണ് അഡീഷനൽ ജഡ്ജിയായത്. 2013 ഒക്ടോബർ 31ന് അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2016 മേയ് 13നാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Justice DYChandrachud
News Summary - Chief Justice DYChandrachud
Next Story