Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജലദൗർലഭ്യം: ചെന്നൈയിൽ...

ജലദൗർലഭ്യം: ചെന്നൈയിൽ ജനജീവിതം ദുസ്സഹമാകുന്നു

text_fields
bookmark_border
ജലദൗർലഭ്യം: ചെന്നൈയിൽ ജനജീവിതം ദുസ്സഹമാകുന്നു
cancel

ചെന്നൈ: കടുത്ത ജലക്ഷാമം മൂലം ചെന്നൈ നഗരം പൊറുതിമുട്ടുന്നു. ഇൗ വർഷം ചെന്നൈയിൽ മഴ പെയ്തിട്ടില്ല. നഗരത്തിെൻറ കുടിവെള്ള സ്രോതസ്സുകളായ ജലാശയങ്ങെളല്ലാം വറ്റിവരണ്ടു. പ്രതിദിനം ചെന്നൈ നഗരത്തിന് 1,200 ദശലക്ഷം ലിറ്റർ കുടി െവള്ളമാണ് ആവശ്യം. എന്നാൽ സർക്കാർ ആഭിമുഖ്യത്തിൽ നിലവിൽ 525 ദശലക്ഷം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്. രണ്ട ാഴ്ചക്കാലമായി ഇതും പൂർണമായ തോതിൽ ലഭ്യമാവുന്നില്ല. കുടിവെള്ളക്ഷാമം ജനജീവിതത്തിെൻറ സമസ്ത മേഖലകളെയും കാര ്യമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, ആശുപത്രികൾ, ചെറുകിട- ഇടത്തരം വ്യവസായ യൂനിറ്റുകൾ, െഎ. ടി കമ്പനികൾ, ഹോട്ടലുകൾ, ലോഡ്ജുകൾ തുടങ്ങിയവയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.

ജലക്ഷാമം ര ൂക്ഷമായതിനാൽ മലയാളികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ചെറുകിട ചായക്കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും നടത്തിവരുന്ന മലയാളികൾ തൽക്കാലം അടച്ചുപൂട്ടി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. കുളിക്കാനും തുണിയലക്കാനും വെള്ളം കിട്ടാനില്ല. രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രി ഉൾപ്പെടെ മിക്ക സർക്കാർ ആശുപത്രികളിലും മൂത്രപ്പുരകളും കക്കൂസുകളും അടച്ചുപൂട്ടിയത് രോഗികൾക്കും മറ്റും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.

സ്വകാര്യ ഏജൻസികൾ വിതരണംചെയ്യുന്ന വെള്ളത്തിന് ഇപ്പോൾ രണ്ടും മൂന്നും ഇരട്ടി വില നൽകണം. നഗരത്തിൽ ഒരാഴ്ചക്കിടെ ‘പേയിങ് െഗസ്റ്റ്’ സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലധികം വനിത ഹോസ്റ്റലുകൾ അടച്ചുപൂട്ടി. ചൊവ്വാഴ്ച ചെന്നൈയിലെ ചില സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനസമയം കുറച്ചു. പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജില്ല കലക്ടർമാരുടെ അടിയന്തരയോഗം വിളിച്ചു. പ്രശ്നത്തെ മാധ്യമങ്ങൾ ഉൗതിവീർപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ജലക്ഷാമം നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ജൂൺ 22ന് ഡി.എം.കെ മുന്നണി സംസ്ഥാനമൊട്ടുക്കും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനിരിക്കയാണ്. ജലക്ഷാമം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും വാട്ടർ മാനേജ്മെൻറിൽ സർക്കാർ പരാജയപ്പെട്ടതായും മദ്രാസ് ഹൈകോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ മണികുമാർ, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. രണ്ടു മാസത്തിനകം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അണ്ണാ ഡി.എം.കെ സർക്കാർ ആശങ്കയിലാണ്.

ചെന്നൈക്ക് ആശ്വാസമായി മഴ
ചെന്നൈ: ആറുമാസക്കാലത്തിനിടെ ആദ്യമായി ചെന്നൈയിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചക്കുശേഷം മഴ പെയ്തു. വേളച്ചേരി, പൂന്ദമല്ലി, പോരൂർ, മീനംപാക്കം, പല്ലാവരം, സോളിങ്കനല്ലൂർ, ആലന്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. അസഹ്യമായ വേനൽചൂടിനും ജലദൗർലഭ്യത്തിനുമിടെ പെയ്ത മഴ നഗരവാസികളെ ആഹ്ലാദത്തിലാഴ്ത്തി. നിലവിലുള്ള ജലക്ഷാമത്തിന് ആശ്വാസമാവില്ലെങ്കിലും ചൂട് കുറക്കുന്നതിന് മഴ കാരണമായി. അടുത്ത അഞ്ചു ദിവസത്തിൽ മിക്കയിടങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കുടിവെള്ളം നല്‍കാന്‍ കേരളം; ഇപ്പോൾ വേണ്ടെന്ന് തമിഴ്നാട്
തിരുവനന്തപുരം: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയെൻറ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു തീരുമാനം. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാറി‍െൻറ സഹായ വാഗ്ദാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennai water crisis
News Summary - Chennai water crisis
Next Story