Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എ.പി.എ ചുമത്തി...

യു.എ.പി.എ ചുമത്തി ജയിലിലടച്ചത് ഗർഭിണിയെ; കോവിഡ് കാലത്തും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടി കേന്ദ്രം

text_fields
bookmark_border
safoor-zagar1
cancel
camera_alt???? ?????

ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റിയിലെ റിസർച്ച് വിദ്യാർഥിയും 27കാരിയുമായ സഫൂറ സർഗാറിെൻറ ഇത്ത വണത്തെ റമദാൻ വ്രതം തിഹാർ ജയിലിൽ. ഏപ്രിൽ പത്തിനാണ് യു.എ.പി.എ നിയമപ്രകാരം ഇവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് . പൗരത്വ സമരത്തില്‍ പങ്കെടുത്തതിനാണ് സഫൂറ സര്‍ഗാറിനെതിരെ യു.എ.പി.എ ചുമത്തിയത്. അറസ്റ ്റ് ചെയ്ത് ജയിലിലടക്കുേമ്പാൾ സർഗാർ മൂന്ന് മാസം ഗർഭിണിയായിരുന്നു.

ഡിസംബറിൽ പിൗരത്വ ഭേദഗതി നിയമത്ത ിനെതിരെ ജാമിഅ കോഓർഡിനേഷൻ കമ്മിറ്റി (ജെ.സി.സി) സംഘടിപ്പിച്ച സമരത്തിൽ സഹകരിച്ചതോടെയാണ് ഇവർ ആഭ്യന്തര വകുപ്പ ിെൻറ കണ്ണിലെ കരടാവുന്നത്. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിെൻറ സൂത്രധാരരാണെന്നാണ് പൊലീ സ് ഭാഷ്യം.

ജെ.സി.സിയിൽ സഫൂറ സർഗാറിെൻറ ശബ്ദം ഏറെ ധീരമായിരുന്നുവെന്ന് സുഹൃത്തും ജാമിഅ വിദ്യാർഥിയുമാ യ കൗസർ ഖാൻ പറയുന്നു. ഏറെ ധൈര്യശാലിയും കഠിനാധ്വാനിയുമായിരുന്നു സഫൂറയെന്ന് അധ്യാപകരും വിവരിക്കുന്നു. അവളുടെ വ ിദ്യാഭ്യാസ നേട്ടങ്ങളും ആരോഗ്യ സ്ഥിതിയും കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. കോവി ഡ് കാലത്ത് നടന്ന അറസ്റ്റ് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ഇല്ലാതാ ക്കണമെന്നതാണെന്ന് ജെ.സി.സിയിലെ മറ്റൊരു അംഗം പറയുന്നു.

ഫെബ്രുവരി 10ന് സർഗാറിനെ അറസ്റ്റ് ചെയ്യുേമ്പാൾ ബോധക്ഷയം സംഭവിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം അവരുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ശാരീരകമായ ചലനങ്ങൾ കുറച്ചു. കൂടാതെ ലോക്ഡൗണായതിനാൽ വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ലായിരുന്നു. ജോലികൾ വീട്ടിൽനിന്ന് തന്നെ ചെയ്യുകയായിരുന്നുവെന്നും ഭർത്താവ് പറയുന്നു.

ഇത്തരം അവശതകളുള്ള യുവതിയെയാണ് യു.എ.പി.എ ചുമത്തി ഡൽഹിയിലെ തിങ്ങിനിറഞ്ഞ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ കഴിയുന്ന പലരെയും കോവിഡിെൻറ പശ്ചാലത്തലത്തിൽ വിട്ടയക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, സർഗാറിന് ഗർഭിണിയാണെന്ന മാനുഷിക പരിഗണ പോലും ലഭിച്ചില്ല. 18 കുറ്റകൃത്യങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ആഹ്വാനം, ആയുധങ്ങൾ കൈവശംവെക്കുക, കൊലപാതക ശ്രമം, അക്രമത്തിന് പ്രേരണ നൽകുക, ഇരു മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുക തുടങ്ങിയവ ഇതിൽ ചിലതുമാത്രം.

ജാഫറാബാദിൽ സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് നയിച്ചതിന് ഇവർക്കെതിരെ കേസുണ്ട്. ഇതിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകളുടെ പേരിൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകൻ പറയുന്നു. സർഗാറിനെതിരെ ചുമത്തിയ യഥാർഥ കേസുകളോ അറസ്റ്റിലേക്ക് നയിച്ച മറ്റു കാര്യങ്ങളോടെ പുറത്തുവിടാൻ പൊലീസ് ആദ്യഘട്ടത്തിൽ തയാറായിരുന്നില്ല. പിന്നീട് കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായതെന്നും അഭിഭാഷകൻ പറയുന്നു.

ജയിലിലടച്ച് ഏറെ നാളുകൾക്ക് ശേഷമാണ് സർഗാറിന് വക്കീലുമായി ഫോണിൽ സംസാരിക്കാനായത്. കോവിഡ് നിരീക്ഷണത്തിെൻറ പേരിൽ അവരെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. അവരുടെ ഭർത്താവുമായി ഫോണിൽ സംസാരിക്കാൻ അഞ്ച് തവണ അപേക്ഷ നൽകിയെങ്കിലും കോവിഡ് 19െൻറ പ്രോട്ടോകാൾ പറഞ്ഞ് അനുമതി നിഷേധിച്ചെന്നും അഭിഭാഷകൻ പറഞ്ഞു.

രാജ്യത്ത് ഏറെ പ്രതിഷേധങ്ങൾ ഉയർന്ന നിയമമാണ് യു.എ.പി.എ. ഈ നിയമപ്രകാരം കുറ്റാരോപിതനെ ആറ് മാസം വരെ പൊലീസിന് തടങ്കലിൽ വെക്കാം. ഇത്തരമൊരും നിയമം സാധാരണക്കാരിയായ ഒരു വിദ്യാർഥിക്കെതിരെ ചുമത്തുേമ്പാൾ ഡൽഹി പൊലീസിെൻറ നിഷ്പക്ഷത ഒരിക്കൽ കൂടി ചോദ്യം ചെയ്യപ്പെടുകയാണ്.

ലോക്ഡൗണായതിനാൽ കോടതിയിൽനിന്ന് നീതി നേടിയെടുക്കാൻ പ്രയാസമാകുമെന്നതിനാലാണ് ഈ സമയം അറസ്റ്റിന് തെരഞ്ഞെടുത്തതിന് പിന്നിലെ കാരണമെന്ന് സുപ്രീകോടതി അഭിഭാഷക വൃന്ദ ഗ്രോവർ പറയുന്നു. ഇത്തരം അവസ്ഥയിലുള്ള യുവതിയെ ജയിലിലേക്ക് പറഞ്ഞയക്കുേമ്പാൾ ഭാവിയിൽ അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കോടതിയായിരിക്കും ഉത്തരവാദിയെന്നും ഗ്രോവർ പറയുന്നു.

സർഗാറിെൻറ കുടുംബത്തിെൻറ ഒന്നാമത്തെ നോമ്പ് ഏറെ ദുഃഖവും ഉത്കണ്ഠയും നിറഞ്ഞതായിരുന്നു. ‘ഞങ്ങളുടെ ആദ്യത്തെ കൺമണിയെ പ്രതീക്ഷിച്ചിരിക്കുന്ന ഈ സമയം ഏറെ സന്തോഷഭരിതമാകേണ്ടതായിരുന്നു. ഇപ്പോൾ അവളുടെ മോചനത്തിനും സുരക്ഷക്കും വേണ്ടി പ്രാർഥിക്കകുയാണ്. ഈ അവസ്ഥയിൽ അവൾക്ക് വേണ്ടത് ജയിലല്ല, കരുതലാണ്’. ഭർത്താവ് പറയുന്നു.

കടപ്പാട്: അൽജസീറ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamia milliauapaJamia studentsCAA protestsafoor sagar
News Summary - Charged with anti-terror law, pregnant woman sent to jail
Next Story