ഗഗൻയാൻ ദൗത്യത്തിന് നാലു യാത്രികരെ കണ്ടെത്തി; ചന്ദ്രയാൻ മൂന്ന് 2021ൽ
text_fieldsബംഗളൂരു: 2020 ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാൻ ദൗത്യത്തിെൻറയും ചാ ന്ദ്ര ദൗത്യത്തിെൻറ തുടർച്ചയായ ചന്ദ്രയാൻ-മൂന്നിെൻറയും വർഷമാണെന്ന് െഎ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ. ഗഗൻയാൻ, ചന്ദ്രയാൻ-3 ദൗത്യങ്ങളുടെ പുരോഗതി സംബന്ധിച്ച് ബംഗളൂരുവിലെ െഎ.എസ്.ആർ.ഒ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലു ബഹിരാകാശയാത്രികർക്കുള്ള പരിശീലനം ജനുവരി മൂന്നാം വാരത്തിൽ റഷ്യയിൽ ആരംഭിക്കും.
ഇന്ത്യൻ വ്യോമസേനയിലെ നാലു ൈപലറ്റുമാരെയാണ് ബഹിരാകാശയാത്രികരായി തിരഞ്ഞെടുത്തത്. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മൂന്നു യാത്രികരുമായി ചുരുങ്ങിയത് ഏഴു ദിവസത്തെ ദൗത്യം ലക്ഷ്യമിടുന്ന ഗഗൻയാൻ 2022ഒാടെ വിക്ഷേപിക്കാനാവുമെന്ന് ചെയർമാൻ പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിൽ ഒരു വനിതകൂടി ഉൾപ്പെടുമെന്ന് മുമ്പ് െഎ.എസ്.ആർ.ഒ സൂചിപ്പിച്ചിരുന്നെങ്കിലും ഇതിെൻറ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ശ്രീഹരിക്കോട്ടയിലെ നിലവിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിനു പുറമെ െഎ.എസ്.ആർ.ഒ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ മെറ്റാരു വിക്ഷേപണകേന്ദ്രംകൂടി ആരംഭിക്കുമെന്നും ചെയർമാൻ വെളിപ്പെടുത്തി.
ഇതിനായി 2300 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചു. െഎ.എസ്.ആർ.ഒക്കു മുന്നിൽ ഇൗ വർഷം 25ലേറെ ബഹിരാകാശദൗത്യങ്ങളാണുള്ളത്. ആദ്യമായി സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളും (എസ്.എസ്.എൽ.വി) ഇൗ വർഷം വിക്ഷേപിക്കും. െഎ.എസ്.ആർ.ഒയുടെ സ്വന്തം ജി.പി.എസ് സംവിധാനമാണ് മറ്റൊരു പ്രധാന ദൗത്യം. ജി.പി.എസിന് ബദലായി ഇന്ത്യയുടെ പ്രാദേശിക ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ (NavIC) നെ അവതരിപ്പിക്കും. 2018 മുതൽ ഇതിെൻറ ഉപഗ്രഹം പ്രവർത്തനക്ഷമമാണ്. ചന്ദ്രയാൻ-രണ്ടിെൻറ മൃദുവിറക്കത്തിലെ പരാജയം മറികടക്കുകയാണ് ചന്ദ്രയാൻ-മൂന്നിെൻറ പ്രധാനദൗത്യം. ഒാർബിറ്ററില്ലാതെ ലാൻഡറും റോവറും പ്രൊപ്പൽഷൻ മൊഡ്യൂളും ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ-മൂന്ന്. ദൗത്യം പൂർത്തിയാകുേമ്പാഴേക്കും ചന്ദ്രയാൻ-മൂന്നിെൻറ ആകെ ചെലവ് 615 കോടിയോളമെത്തുമെന്നും 14 മുതൽ 16 മാസത്തിനകം വിക്ഷേപണം നടക്കുമെന്നും കെ. ശിവൻ പറഞ്ഞു.
ചന്ദ്രയാൻ-മൂന്നിെൻറ വിക്ഷേപണം 2020ൽ നടക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞതിനു പിന്നാലെയാണ് െഎ.എസ്.ആർ.ഒ ചെയർമാെൻറ വിശദീകരണം. 960 കോടിയായിരുന്നു ചന്ദ്രയാൻ-രണ്ടിെൻറ ചെലവ്. ചന്ദ്രയാൻ-രണ്ടിലെ ലാൻഡർ ഇറങ്ങാൻ ഉദ്ദേശിച്ച ദക്ഷിണ ധ്രുവത്തിൽതന്നെയാണ് ചന്ദ്രയാൻ-മൂന്നിലെ ലാൻഡറും ഇറങ്ങുക. ചന്ദ്രനിൽ ഏറ്റവും മോശം കാലാവസ്ഥയുള്ള മേഖലയാണിത്. വിക്രം ലാൻഡറിെൻറ പരാജയകാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മറികടക്കുകയാണ് അടുത്ത ദൗത്യത്തിൽ ലക്ഷ്യമിടുന്നതെന്നും ഡോ. െക. ശിവൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.