ചന്ദ്രയാൻ: സാക്ഷിയാകാൻ സതീഷ് ധവാൻെറ മകളും
text_fieldsബംഗളൂരു: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ സന്ദർശക ഗാലറിയി ൽ അക്ഷമരായി കാത്തുനിന്നവരുടെ മുന്നിലേക്കാണ് വിക്ഷേപണത്തിന് 56.24 മിനിറ്റ് ബാക്കിനിൽ ക്കെ അപ്രതീക്ഷിതമായി കൗണ്ട് ഡൗൺ നിർത്തിവെച്ചുകൊണ്ടുള്ള പ്രഖ്യാപനമെത്തുന്നത്. ഇത ോടെ അമേരിക്കക്കും റഷ്യക്കും ചൈനക്കും പിന്നാലെ സോഫ്റ്റ് ലാൻഡിങ്ങിലൂടെ ചന്ദ്രനിൽ പേടകമിറക്കി പരീക്ഷണം നടത്തി എലൈറ്റ് ക്ലബിൽ ഇടംപിടിക്കാനുള്ള ഇന്ത്യയുടെ ചരിത്രദൗത്യത്തിന് അവസാന നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ പലരും ആശയക്കുഴപ്പത്തിലായി. പിന്നീടാണ് ഐ.എസ്.ആർ.ഒ പബ്ലിക് റിലേഷൻ ഡയറക്ടർ ഗുരുപ്രസാദ് സാങ്കേതിക തകരാർ കാരണം വിക്ഷേപണം നിർത്തിവെച്ചിരിക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയത്.
സാങ്കേതിക തകരാറിനെതുടർന്ന് സുരക്ഷക്ക് പ്രാധാന്യം നൽകി റോക്കറ്റിൽനിന്ന് അതീവ അപകടസാധ്യതയുള്ള ദ്രവ ഹൈഡ്രജനും ദ്രവ ഒാക്സിജനും വേഗത്തിൽ നീക്കം ചെയ്യുകയായിരുന്നു. ഇന്ത്യയുടെ സ്വപ്നദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന ഡോ. സതീഷ് ധവാെൻറ മകൾ ജോത്സന ധവാനുമുണ്ടായിരുന്നു.
സതീഷ് ധവാെൻറ പേരിലുള്ള ബഹിരാകാശ നിലയത്തിൽനിന്നുള്ള നിർണായക വിക്ഷേപണം നേരിട്ട് കാണാനെത്തിയതായിരുന്നു അവർ. വിക്ഷേപണത്തിനായി ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നുവെന്നും കൗണ്ട് ഡൗൺ നിർത്തിവെച്ചെങ്കിലും വിക്ഷേപണം നടക്കുമെന്നുതന്നെയായിരുന്നു ആദ്യം പ്രതീക്ഷിച്ചതെന്നും ജോത്സന ധവാൻ ദേശീയ മാധ്യമത്തോട് പറഞ്ഞു.
എന്നാൽ, സമയം വീണ്ടും മുന്നോട്ടുനീങ്ങിയതോടെ വിക്ഷേപണം ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായി. തുടർന്ന് ഗാലറിയിലുണ്ടായിരുന്നവർ നിരാശരായി മടങ്ങി. അണവിടാതെ അതീവ ശ്രദ്ധയോടെയാണ് ശാസ്ത്രജ്ഞർ ദൗത്യത്തിനായി പരിശ്രമിക്കുന്നതെന്നും ഇത്തരം സാങ്കേതിക തടസ്സങ്ങളെ നേരിടാൻ അവർ സജ്ജരായിരിക്കുമെന്നും അവരുടെ കൃത്യമായ ഇടപെടലാണ് തിങ്കളാഴ്ച കാണാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.