ചന്ദ്രയാൻ-2 ദൗത്യം 95 ശതമാനം വിജയം -ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യം 90 മുതൽ 95 ശതമാനം വരെ വിജയമാണെന്ന് ഐ.എസ്.ആർ.ഒ. വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ 14 ദിവസം ശ്രമം തുടരുമെന്നും ഐ.എസ്.ആർ.ഒ പ്രസ്താവനയിൽ അറിയിച്ചു.
വിജയകരമായി ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന് ന ചന്ദ്രയാൻ-2 ഓർബിറ്ററിന് ഏഴര വർഷം ആയുസ്സുണ്ടാകും. നേരത്തെ 12 മാസം മാത്രമായിരുന്നു ഓർബിറ്ററിന്റെ കാലാവധി നിശ്ച യിച്ചിരുന്നത്. സോ
ലാൻഡിങിന്റെ നാലു ഘട്ടങ്ങളിൽ ഒന്നു മാത്രം പിഴച്ചു. ചന്ദ്രയാൻ-2 പദ്ധതിക്കുണ്ടായ തിരിച്ചടി മറ്റു ബഹിരാകാശ പദ്ധതികളെ ബാധിക്കില്ലെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
ഗഗൻയാൻ മുന്നോട്ടുതന്നെ; തിരിച്ചടിയായി കാണേണ്ടതില്ലെന്ന് ശാസ്ത്രജ്ഞർ
വിക്രം ലാൻഡറിെൻറ സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടെങ്കിലും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി മുന്നോട്ടുതന്നെ. ഗഗൻയാനിനൊപ്പം ചന്ദ്രയാൻ-3 പദ്ധതിയും മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. അവസാനഘട്ടത്തിലെ പരാജയം തിരിച്ചടിയായി കാണേണ്ടതില്ലെന്നും ചന്ദ്രയാൻ-2 90 ശതമാനം വിജയമായിരുന്നുവെന്നുമാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
സൂര്യൻെറ കൊറോണയെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ആദിത്യ എൽ-1 എന്ന ദൗത്യം 2020 പകുതിയോടെ നടക്കാനുണ്ട്. 2022ൽ മൂന്നു യാത്രികരെ ബഹിരാകാശത്തെത്തിക്കുന്നതാണ് ഗഗൻയാൻ പദ്ധതി. ബഹിരാകാശ യാത്രികരായി തെരഞ്ഞെടുക്കപ്പെട്ട 10 വ്യോമസേന പൈലറ്റുമാർക്കുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
ചന്ദ്രയാൻ-2ന് 978 കോടിയാണ് ചെലവായതെങ്കിൽ ഗഗൻയാന് 10,000 കോടിയാണ് ചെലവ് കണക്കാക്കുന്നത്. 2023ൽ ശുക്രനിലേക്കുള്ള പര്യവേക്ഷണ ദൗത്യം, ജപ്പാനുമായി ചേർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ച് ഗവേഷണം നടത്താൻ ലക്ഷ്യമിട്ടുള്ള ചന്ദ്രയാൻ-3, ചരിത്രമായ മംഗൾയാൻ-1െൻറ തുടർച്ചയായി മംഗൾയാൻ-2 തുടങ്ങിയ ദൗത്യങ്ങളാണ് ഇനി ഐ.എസ്.ആർ.ഒയുടെ മുന്നിലുള്ളത്. ഇതോടൊപ്പം പുനരുപയോഗിക്കാനാവുന്ന വിക്ഷേപണ വാഹനത്തിെൻറ പരീക്ഷണവും വരുംനാളുകളിൽ യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.