ചന്ദ്രയാൻ: സാങ്കേതിക തകരാർ പരിഹരിക്കാൻ ദിവസങ്ങളെടുക്കും; ഇനി പഴുതടച്ച ഒരുക്കം
text_fieldsബംഗളൂരു: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-2െൻറ വിക്ഷേപണത്തിനായി ഇനിയും കാത് തിരിക്കണം. തിങ്കളാഴ്ച പുലർച്ച ചന്ദ്രയാൻ-2 പേടകവുമായി കുതിക്കേണ്ടിയിരുന്ന ജി.എസ്. എൽ.വി മാർക്ക്-3 (എം-1) റോക്കറ്റിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അതീ വ മുൻകരുതലിെൻറ ഭാഗമായി വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.മിഷൻ കൺട്രോൾ സെൻറ റിൽനിന്നുള്ള പ്രഖ്യാപനത്തെതുടർന്ന് വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കെയാണ് ദൗത്യം നിർത്തിവെക്കാൻ തീരുമാനിച്ചത്. റോക്കറ്റിലെ ഇന്ധനം പൂർണമായും നീ ക്കംചെയ്ത ശേഷം ഭാഗങ്ങൾ വേർപെടുത്തി സാങ്കേതിക തകരാർ പരിഹരിക്കാൻ 10 ദിവസമെങ്കിലും എടുക്കുമെന്നും അതിനുശേഷമേ പുതിയ വിക്ഷേപണ തീയതി തീരുമാനിക്കൂവെന്നുമാണ് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
978 കോടിയുടെ ചരിത്ര ദൗത്യത്തിെൻറ ഒാരോ ഘട്ടത്തിലും അതീവ സൂക്ഷ്മത പാലിക്കുന്നതിെൻറ ഭാഗമായി വിക്ഷേപണം നിർത്തിവെച്ചത്, ശരിയായ തീരുമാനമാണെന്നും സാങ്കേതിക തകരാർ കണ്ടെത്താനായത് ഭാഗ്യമാണെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം, എന്താണ് സാങ്കേതിക തകരാർ എന്ന് ഐ.എസ്.ആർ.ഒ ഇതുവരെ ഒൗദ്യോഗികമായി വിശദീകരിച്ചിട്ടില്ല. എവിടെയാണ് പിഴച്ചതെന്ന് വിദഗ്ധരടങ്ങിയ സമിതി അന്വേഷിച്ച് പ്രശ്ന പരിഹാരം നിർദേശിക്കും. ജൂലൈ 29, 30 (അമാവാസി) തീയതികളാണ് ഇനി വിക്ഷേപണത്തിന് അനുയോജ്യമായ ദിവസങ്ങളായി മുന്നിലുള്ളത്. ഇതിനുമുമ്പ് പരിഹരിക്കാനായില്ലെങ്കിൽ വിക്ഷേപണം വീണ്ടും നീളും.
തിങ്കളാഴ്ച പുലർച്ച 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽനിന്ന് വിക്ഷേപിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച പുലർച്ച 6.51ന് 20 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുൾപ്പെടെയുള്ളവർ എത്തിയിരുന്നു.
റോക്കറ്റിലെ ക്രയോജനിക് ഘട്ടത്തിൽ ദ്രവഹൈഡ്രജനും ദ്രവ ഒാക്സിജനും നിറച്ചതായുള്ള അറിയിപ്പിന് പിന്നാലെയാണ് കൗണ്ട് ഡൗൺ നിർത്തിവെച്ചത്. ഒാർബിറ്റർ, ലാൻഡർ, റോവർ എന്നിവ ഉൾപ്പെട്ട ചന്ദ്രയാൻ-2 പേടകത്തിന് ഒരു പ്രശ്നവുമില്ലെന്നും ജി.എസ്.എൽ.വിയിലെ തകരാർ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാനുമാണ് വിക്ഷേപണം മാറ്റിവെച്ചതെന്നുമാണ് വിശദീകരണം.
നേരത്തേ നിശ്ചയിച്ചിരുന്ന പ്രകാരമായിരുന്നില്ല റോക്കറ്റിെൻറ പ്രവർത്തനമെന്നും അവസാനഘട്ടത്തിൽ ഇന്ധനം നിറക്കുമ്പോഴുണ്ടായ മർദവ്യത്യാസമാണ് പ്രശ്നത്തിന് കാരണമായതെന്നുമാണ് സൂചന. മൂന്നാം തവണയാണ് ചന്ദ്രയാൻ-2െൻറ വിക്ഷേപണം മാറ്റിവെക്കുന്നത്. ആദ്യം ജനുവരി മൂന്നിനും ഫെബ്രുവരി 16നും ഇടയിൽ വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീടാണ് ഏപ്രിലിലേക്ക് മാറ്റുന്നത്. ഇതിനിടെ ലാൻഡറിലും സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചന്ദ്രനിൽ ഇറങ്ങാനുള്ള ഇസ്രായേലിെൻറ ഫാല്കണ് ദൗത്യം ചന്ദ്രനില് ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇസ്രായേലിെൻറ ദൗത്യം വിലയിരുത്തി ഇന്ത്യയുടെ വിക്ഷേപണം ജൂലൈയിലേക്ക് മാറ്റിയത്.
ജി.എസ്.എൽ.വി മാർക്ക് ത്രീ
4,000 ടൗൺ ഭാരത്തിലുള്ള പേലോഡുകൾ വഹിക്കാൻ കഴിയുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ശക്തമായ റോക്കറ്റാണ് ബാഹുബലി, ഫാറ്റ്ബോയ് എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന ജി.എസ്.എൽ.വി മാർക്ക് ത്രീ. ജി.എസ്.എൽ.വി മാർക്ക് ത്രീയുടെ നാലാമത്തെ ദൗത്യമാണ് ചന്ദ്രയാൻ-രണ്ട്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്കും ജി.എസ്.എൽ.വി മാർക്ക് ത്രീ ആയിരിക്കും ഉപയോഗിക്കുക. ചന്ദ്രയാൻ-രണ്ട് വിക്ഷേപണം മാറ്റിവെക്കുന്നതിന് കാരണമായി ജി.എസ്.എൽ.വി-മാർക്ക് ത്രീയിൽ (എം-1) എന്ത് പിഴവാണ് സംഭവിച്ചതെന്നായിരിക്കും പ്രധാനമായും അന്വേഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.