Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രശേഖർ ആസാദ്...

ചന്ദ്രശേഖർ ആസാദ് ജയിലിൽ; പ്രതിഷേധം തുടരാൻ ആഹ്വാനം ചെയ്തു കീഴടങ്ങി

text_fields
bookmark_border
ചന്ദ്രശേഖർ ആസാദ് ജയിലിൽ; പ്രതിഷേധം തുടരാൻ ആഹ്വാനം ചെയ്തു കീഴടങ്ങി
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊലീസിെൻറ വിലക്ക് ലംഘിച്ച് ഡൽഹി ജമാ മസ്ജിദിൽ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ജയിലിൽ. വിദ്വേഷ പ്രസംഗം, പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു, പൊലീസിനെ ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഡൽഹി പൊലീസ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ആസാദിനെ തീസ് ഹസാരി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റിയിൽ വിട്ടു.

താൻ വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് തെളിവ് ഹാജരാക്കണമെന്ന് ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. പൊലീസ് തെൻറ പ്രസംഗത്തിെൻറ വിഡിയോ ദൃശ്യങ്ങളോ, കൈയ്യെഴുത്ത് പ്രതിയോ കാണിക്കണം. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് താൻ പ്രസംഗത്തിൽ ആവശ്യപ്പെട്ടതെന്നും ആസാദ് പറഞ്ഞു. ജുമാ മസ്ജിദിൽ നിന്ന് ഡൽഹി ഗേറ്റ് വരെ രണ്ടു കിലോ മീറ്റർ ദൂരമാണുള്ളത്. പൊലീസ് അതിക്രമമുണ്ടായ ഇന്ത്യാ ഗേറ്റിലോ ദയാഗഞ്ചിലോ താൻ ഉണ്ടായിരുന്നില്ല. ബാരികേഡുകൾ തകർത്തതോ പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചതോ താനല്ല. തനിക്കെതിരായ കുറ്റമെന്താണെന്ന് പൊലീസ് വ്യക്തമാക്കണം. നിയമവിരുദ്ധ അറസ്റ്റാണ് ഉണ്ടായതെന്നും ആസാദ് പ്രതികരിച്ചു. താൻ ഇന്ത്യൻ ഭരണഘടന കൈവശം വെച്ച് മാർച്ച് നടത്തുകയാണ് ചെയ്തത്. ഭരണഘടന കൈവശം വെക്കുന്നത് അക്രമത്തിനുള്ള പ്രചോദമെന്ന് പറയുകയാണെങ്കിൽ ഇൗ രാജ്യത്തുള്ളവർ മുഴുവൻ കുറ്റക്കാരാണ്. രാജ്യത്തിെൻറ ഭരണഘടനാപരമായ ചുമതല ഭരണഘടന സംരക്ഷിക്കുക എന്നതാണെന്നും ആസാദ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിവൈകി വൻ പൊലീസ് സന്നാഹം പരിസരത്ത് നിലയുറപ്പിച്ചെങ്കിലും ജമാ മസ്ജിദിെൻറ കല്‍പടവില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം നിലയുറപ്പിച്ച ആസാദിനെ പൊലീസിന് വിട്ടുകൊടുക്കാന്‍ കൂെടയുണ്ടായിരുന്നവർ തയാറായിരുന്നില്ല. ഒടുവിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയച്ചാൽ കീഴടങ്ങാമെന്ന് ആസാദ് അറിയിച്ചു. ഇതു പൊലീസ് അംഗീകരിച്ചതോടെ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ഒന്നാം നമ്പർ ഗേറ്റിലെത്തി കീഴടങ്ങുകയായിരുന്നു.

ഈ പോരാട്ടം തളര്‍ന്നുപോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ആസാദ് കീഴടങ്ങിയത്. പോരാട്ടം മുസ്ലിംകൾക്ക് വേണ്ടി മാത്രമല്ല. എല്ലാവര്‍ക്കും വേണ്ടിയാണ്. ഒരു തരത്തിലുള്ള അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്നില്ല. സമാധാനത്തോടെയുള്ള സമരം തുടരണമെന്നും ആസാദ് ആഹ്വാനം ചെയ്തു.

ആസാദിനെ അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് കോടതിയിൽ ഹാജരാക്കിയില്ല. ഇതുചോദ്യം ചെയ്ത് അഭിഭാഷകർ രംഗത്തുവന്നതോടെ 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് രാത്രി ഏഴുമണിയോടെ ആസാദിനെ രഹസ്യമായി കോടതി മുറിയിൽ എത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsBhim ArmyCAA protestChandrashekhar Azad Ravan
News Summary - Chandrashekhar Azad's bail plea dismissed -India news
Next Story