ചന്ദ്രശേഖർ ആസാദിന് കർശന ഉപാധികളോടെ ജാമ്യം
text_fieldsന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അ റസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് തീസ്ഹസാരി കോടതി ജാമ്യം അനുവദി ച്ചു. നാലാഴ്ച ഡൽഹിയിൽ ഉണ്ടാകരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനു വദിച്ചത്. എല്ലാ ശനിയാഴ്ചയും ആസാദിെൻറ നാടായ ഉത്തർപ്രദേശിലെ സഹാറൻപുർ പൊലീസ് സ ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്ക് ഡൽഹിയിൽ വരേണ്ടതുണ്ടെങ്കിൽ അനുമതി വാങ്ങണം. ഒര ു മാസത്തിനു ശേഷം കുറ്റപത്രം സമർപ്പിക്കുന്നതുവരെ മാസത്തിലെ അവസാന ശനിയാഴ്ച സഹാറ ൻപുർ സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയ ഉപാധകളും കോടതി മുന്നോട്ടുവെച്ചു.
ഡൽഹി വിടുന്നതിന് മുമ്പ് ജമാമസ്ജിദ് സന്ദർശിക്കാൻ അനുവദിക്കണമെന്ന ആസാദിെൻറ അഭി ഭാഷകെൻറ ആവശ്യം കോടതി അംഗീകരിച്ചു. ഡൽഹിയിൽ തെരഞ്ഞെടെപ്പ് നടക്കുന്നതിനാൽ ബുദ്ധ ിമുട്ടുകളുണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഡൽഹിയിൽ ധർണ തീരുമാനിച്ചിട്ടുണ്ട െങ്കിൽ ഒരു മാസം വിട്ടുനിൽക്കണമെന്നും ജാമ്യം അനുവദിച്ച് ജഡ്ജി കാമിനി ലാവു പറഞ്ഞു.
ആസാദിനെതിരെ ചുമത്തിയ കുറ്റങ്ങൾക്ക് തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആസാദിെൻറ ജാമ്യാപേക്ഷ പരിഗണിക്കവേ ചൊവ്വാഴ്ച ഡൽഹി പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജമാ മസ്ജിദ് പാക്കിസ്താൻ അല്ലെന്നും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ജഡ്ജി കാമനി ലാവു ഡൽഹി പൊലീസിനോട് പറഞ്ഞു.
ഡിസംബർ 21നാണ് ആസാദിനെ ജമാമസ്ജിദിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. തലേദിവസം വെള്ളിയാഴ്ച ജമാമസ്ജിദിൽനിന്നും ഭരണഘടനയേന്തി ജന്തർമന്തറിലേക്ക് റാലി നടത്തുമെന്നും തുടർന്ന് പൗരത്വ ഭേദഗതി പിൻവലിക്കുന്നതുവരെ നിരാഹാര സമരം നടത്തുമെന്നും പ്രഖ്യാപിച്ചായിരുന്നു ആസാദ് ജമാമസ്ജിദിൽ എത്തിയത്. എന്നാൽ, പൊലീസ് റാലിക്ക് അനുമതി നിഷേധിക്കുകയും പ്രേദശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും ചെയ്തു.
പൊലീസിെൻറ കണ്ണുവെട്ടിച്ച് ജമാമസ്ജിദിൽ കടന്ന ആസാദ് പ്രതിഷേധത്തിന് തുടക്കമിട്ടു. സമരത്തിനിെട പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും രക്ഷപ്പെട്ട ആസാദ് വീണ്ടും ജമാമസ്ജിദിലെത്തി. തുടർന്ന് ഡിസംബർ 21ന് രാവിലെ െപാലീസിൽ കീഴടങ്ങി. ജയിലിലായിരുന്ന ആസാദിനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ‘എയിംസി’ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഒരുമാസത്തേക്ക് ഡൽഹിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന ഉപാധി കോടതി നിഷ്കർഷിച്ചത്. ഇക്കാലയളവിൽ ജന്മദേശമായ യു.പിയിലെ സഹറന്‍പുരിൽ കഴിയണം. ഇതൊരു പ്രത്യേക സാഹചര്യമാണെന്നും ഡൽഹി തെരഞ്ഞെടുപ്പ് സമയത്ത് കുഴപ്പങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആസാദിനെ ഡൽഹിയിലെ തൻെറ വസതിയിൽ കഴിയാൻ അനുവദിക്കണമെന്ന അഭിഭാഷകൻ മഹ്മൂദ് പ്രാചയുടെ ആവർത്തിച്ചുള്ള അഭ്യർഥനകൾ കോടതി പരിഗണിച്ചില്ല.
അതേസമയം, ജാമ്യം ലഭിച്ചാൽ ജമാമസ്ജിദ് സന്ദർശിക്കണമെന്ന ആസാദിൻെറ ആഗ്രഹം സാധിക്കുന്നതിന് കോടതി 24 മണിക്കൂർ അനുവദിച്ചിട്ടുമുണ്ട്. സഹറന്‍പുരിൽ ആസാദിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹിയിൽ തന്നെ കഴിയാൻ അനുവദിക്കണമെന്ന വാദം അഭിഭാഷകൻ ഉന്നയിച്ചത്. ഇത് തള്ളിയ കോടതി മതിയായ സുരക്ഷ ആസാദിന് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.
സഹറൻപുരിൽ കഴിയുന്ന നാല് ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ചയും സ്റ്റേഷനിലെത്തണം. ചികിത്സക്കായി ഡല്‍ഹിയിൽ വരേണ്ടതുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും ജാമ്യ വ്യവസ്ഥകളിലുണ്ട്.
ആസാദിെൻറ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ കഴിഞ്ഞദിവസം കോടതി ഡൽഹി പൊലീസിനെ അതിരൂക്ഷമായി വിമർശിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ആസാദ് പ്രതിഷേധിച്ച ഡൽഹി ജമാ മസ്ജിദ് പാകിസ്താൻ അല്ലെന്നും പ്രതിഷേധിക്കാൻ ഭരണഘടന എല്ലാവർക്കും അവകാശം നൽകുന്നുണ്ടെന്നുമായിരുന്നു കോടതിയുടെ പരാമർശം. ഡിസംബർ 21ന് അറസ്റ്റിലായ ആസാദിനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് എയിംസിലേക്ക് മാറ്റാൻ നേരത്തേ കോടതി നിർദേശിച്ചിരുന്നു. ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേര്‍ക്ക് ജനുവരി ഒന്‍പതിന് ജാമ്യം ലഭിച്ചിരുന്നു.
ഉത്തര്‍പ്രേദശിലെ ദലിത് വിഭാഗത്തില്‍നിന്ന് ഭരണകൂടത്തെ നിരന്തരം അലോസരപ്പെടുത്താന്‍ പോന്ന ശബ്ദവും സാന്നിധ്യവുമായി മാറിയ ചന്ദ്രശേഖര്‍ ആസാദ് എന്ന 33കാരൻ പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ 2019 ഡിസംബര്‍ 20ന് നടന്ന അസാധാരണ പ്രതിഷേധത്തിലൂടെയാണ് രാജ്യമൊട്ടാകെ ശ്രദ്ധാകേന്ദ്രമായത്. ഡല്‍ഹി-യു.പി പൊലീസിൻെറ കണ്ണുവെട്ടിച്ചാണ് ജമാ മസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയ 25,000 ഓളം ആളുകള്‍ക്കിടയിലേക്ക് ചന്ദ്രശേഖര്‍ ആസാദ് എത്തിയത്. വിലക്കുകള്‍ ലംഘിച്ച് സമരമുഖത്ത് ഉച്ചയോടെ എത്തിയ ആസാദിനെ മണിക്കൂറുകള്‍ കഴിഞ്ഞ് പുലര്‍ച്ചെ മുന്നുമണിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശിലെ വടക്കന്‍ ജില്ലകളിലൊന്നായ സഹരാന്‍പൂരിലെ ദലിത് വിഭാഗത്തില്‍നിന്നുള്ള നിയമബിരുദധാരിയായ ആസാദ് 2015ല്‍ ഭീം ആര്‍മി എന്ന രാഷ്ട്രീയ മുന്നേറ്റം രൂപീകരിച്ചതോടെയാണ് വാർത്തകളിൽ നിറഞ്ഞുതുടങ്ങിയത്. സഹരാന്‍പൂരിലെ കോളജില്‍ ദലിത് വിഭാഗത്തില്‍പെട്ടവരെ നിരന്തരം മര്‍ദിക്കുന്നത് ചെറുക്കാനായിരുന്നു ഈ സംഘടിക്കല്‍. കോളജിലെ ഈ ചെറുത്തുനില്‍പ്പ് താമസിയാതെ പുറത്തേക്ക് എത്തിയതോടെ ആസാദിനെ ദേശസുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു ഒന്നേകാൽ വർഷം ജയിലില്‍ കിടത്തി. പുറത്തിറങ്ങി ‘രാവണ്‍’ എന്ന വിശേഷണത്തിലൂടെ ആസാദ് ദലിത് മുന്നേറ്റത്തിൻെറ പുതിയ ശക്തിയായി ഉയര്‍ന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലുള്ള ദലിത് വിഭാഗമായ ചമാറിൻെറ പിന്തുണ ആസാദിന് ഉണ്ടെന്നത് ബി.എസ്.പിക്കും മായാവതിക്കും രാഷ്ട്രീയ വെല്ലുവിളിയായിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.