കശ്മീർ എൻട്രൻസ് തട്ടിപ്പ്: പ്രവേശനം നിഷേധിക്കപ്പെട്ട 50 കുട്ടികൾക്ക് അര ലക്ഷം വീതം നഷ്ടപരിഹാരം
text_fieldsശ്രീനഗർ: 2012ൽ ജമ്മു-കശ്മീരിലുണ്ടായ പൊതുപ്രവേശന പരീക്ഷ (സി.ഇ.ടി) തട്ടിപ്പിനെ തുടർന്ന് പ്രഫഷനൽ കോളജുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട 50 കുട്ടികൾക്ക് അര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് പ്രത്യേക അഴിമതിവിരുദ്ധ കോടതി ഉത്തരവിട്ടു. ജഡ്ജി യാഷ് പോൾ ബൂർണിയുടേതാണ് വിധി.
തട്ടിപ്പിെൻറ ആസൂത്രകനായ ‘ജമ്മു-കശ്മീർ ബോർഡ് ഒാഫ് പ്രഫഷനൽ എൻട്രൻസ് എക്സാമിനേഷൻസ്’ അധ്യക്ഷനായിരുന്ന മുഷ്താഖ് അഹ്മദ് പീറിന് കേസിൽ 16 വർഷം കഠിന തടവ് വിധിച്ചിട്ടുണ്ട്. ഒരുകോടി രൂപ പിഴയും അടക്കണം. കേസുമായി ബന്ധപ്പെട്ട മറ്റ് 49 പേർക്കും വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചു.
കൈക്കൂലി നൽകി മക്കൾക്ക് സീറ്റ് തരപ്പെടുത്തിയ രക്ഷിതാക്കൾക്ക് മൂന്നു വർഷം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. എം.ബി.ബി.എസിന് പ്രവേശനം ലഭിക്കാനായി എൻട്രൻസ് പരീക്ഷയുടെ ചോദ്യേപപ്പർ 19 രക്ഷിതാക്കളാണ് കൈപ്പറ്റിയത്. ഇതിനായി ഇവർ ദല്ലാൾമാർ വഴി ചെയർമാന് 15 മുതൽ 23 ലക്ഷം രൂപ വരെ കൊടുത്തിട്ടുണ്ട്. കൗമാരം വിട്ട് യൗവനത്തിലേക്ക് കാലെടുത്തുവെച്ച കുട്ടികൾ രക്ഷിതാക്കളുടെ ഗൂഢ അഭിലാഷങ്ങളുടെ ഇരയാവുകയായിരുന്നെന്ന് കോടതി വിലയിരുത്തി. ഇക്കാര്യം പരിഗണിച്ച് അനധികൃതമായി പ്രവേശനം നേടിയ 11 കുട്ടികൾക്ക് ഒരുവർഷം തടവ് മാത്രമാണ് വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.