ആഭ്യന്തര വിമാന യാത്ര ആരംഭിക്കുന്നതിനെതിരെ സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രകൾ പുനഃരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നതിനെതിരെ രംഗെതത്തിയത്. രാജ്യത്തെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളായ മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സംസ്ഥാനങ്ങളിലാണ്.
മേയ് 19ലെ ലോക്ഡൗൺ ഉത്തരവിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്. പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. റെഡ്സോൺ മേഖലകളിലെ വിമാനത്താവളങ്ങൾ തുറക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും തെർമൽ സ്ക്രീനിങ്ങിലൂടെ മാത്രം ഇത് തടയാനാവില്ലെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ട്വീറ്റ് ചെയ്തു.
തമിഴ്നാടും ഇത്തരമൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വിമാന സർവീസ് തുടങ്ങുന്നത് മെയ് 31ന് ശേഷം മതിയെന്നാണ് തമിഴ്നാടിേൻറയും നിലപാട്. കോവിഡിേൻറയും അംപൻ ചുഴലിക്കാറ്റിേൻറയും പശ്ചാത്തലത്തിൽ മെയ് 30ന് ശേഷം വിമാന സർവീസ് തുടങ്ങിയാൽ മതിയെന്നാണ് പശ്ചിമബംഗാളിേൻറയും നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.