Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടമെടുപ്പ്: ഹരജി...

കടമെടുപ്പ്: ഹരജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാമെന്ന് കേന്ദ്രം; പിൻവലിക്കില്ലെന്ന് കേരളം

text_fields
bookmark_border
Nirmala Sitharaman, KN Balagopal
cancel

ന്യൂഡല്‍ഹി: വായ്പാ പരിധി തർക്കത്തിൽ കേസും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന് കേരളം നൽകിയ കേസിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേരളം ഹരജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാന്‍ അനുവാദം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, അടിയ​ന്തരമായി 26,226 കോടി രൂപ വേണമെന്നും ഹരജിയുമായി മുന്നോട്ടുപോകുന്നുവെന്നും കേരളം അറിയിച്ചു.

2023-24 സാമ്പത്തിക വര്‍ഷം കേരളത്തിനു കടമെടുക്കാനുള്ള പരിധി 32,423 കോടി രൂപയാണ്. ഹരജി ഫയല്‍ ചെയ്യുന്നതിനു മുമ്പുതന്നെ 32,230 കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണ് 11,731 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കുന്നത്. ഊര്‍ജ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി അനുവദിക്കുന്ന തുകകൂടി ചേര്‍ത്താന്‍ 44,163 കോടി രൂപ കേരളത്തിനു ഈ സാമ്പത്തിക വര്‍ഷം കടമെടുക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാല്‍, 11,731 കോടി രൂപ കടമെടുപ്പു പരിധിക്കു പുറത്തുള്ള തുകയാണെന്ന് കേരളം വാദിച്ചു.

സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വായ്പാ പരിധി തർക്കം പരിഹരിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രവും കേരളവും ഉന്നതതല ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലെ വിവരം കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ടരാമന്‍ സുപ്രീംകോടതിക്കു കൈമാറി. ഹരജി പിന്‍വലിച്ചാന്‍ കടമെടുക്കാന്‍ അനുവദിക്കുമെന്നാണ് കേന്ദ്രം ചര്‍ച്ചയില്‍ നിലപാട് സ്വീകരിച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു. ഹരജി പിൻവലിക്കാൻ കഴിയല്ലെന്ന് നിലപാട് കേരളം സ്വീകരിച്ചതോടെ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtkerala govtBorrowing Limits
News Summary - Centre Open To Talks With Kerala On Issue Of Borrowing Limits
Next Story