Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരവിദാസ് മന്ദിർ...

രവിദാസ് മന്ദിർ പുനർനിർമിക്കാൻ സുപ്രീംകോടതിയും കേന്ദ്രവും

text_fields
bookmark_border
രവിദാസ് മന്ദിർ പുനർനിർമിക്കാൻ സുപ്രീംകോടതിയും കേന്ദ്രവും
cancel
ന്യൂഡൽഹി: വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി ഡൽഹി സ്തംഭിപ്പിച്ച ദലിതുകളുെട വികാരം മാനിച്ച് ഡൽഹി തുഗ്ലക്കാബാദിൽ തകർത്ത രവിദാസ് മന്ദിർ പുനർനിർമിക്കാൻ 400 ഏക്കർ ഭൂമ ി നൽകാൻ സന്നദ്ധമാണെന്ന് കേന്ദ്രംതന്നെ ബോധിപ്പിച്ചു. തുടർന്ന്, ദലിതുകളുടെ മന്ദിർ െപാളിച്ചുനീക്കാൻ ഉത്തരവിട്ട ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തൽസ്ഥാനത് ത് ആറാഴ്ചക്കകം ക്ഷേത്ര പുനർനിർമാണത്തിന് കേന്ദ്ര സർക്കാറിന് അനുമതി നൽകി.
ആ ഗസ്റ്റ് പത്തിനാണ് രവിദാസ് മന്ദിർ പൊളിച്ചുനീക്കി ഉടമസ്ഥരായ ഗുരു രവിദാസ് ജയന്തി സമാരോഹ് സമിതിയിൽനിന്ന് സ്ഥലം ഡൽഹി വികസന അതോറിറ്റി ഏറ്റെടുത്തത്.

മന്ദിർ തകർത്ത സ്വന്തം പ്രവൃത്തി തള്ളിപ്പറഞ്ഞ കേന്ദ്ര സർക്കാർ അതേ സ്ഥാനത്ത് പുനർനിർമിക്കാമെന്ന് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതിയെ അറിയിച്ചത്. നേരത്തേ നിലനിന്നിരുന്ന സ്ഥാനത്ത് രവിദാസ് മന്ദിറുണ്ടാക്കാൻ 200 ചതുരശ്രമീറ്റർ സ്ഥലം വിട്ടുനൽകാമെന്ന് വെള്ളിയാഴ്ച അറിയിച്ച എ.ജി ദലിതുകളുടെ വികാരം മാനിച്ച് 200 ചതുരശ്രമീറ്ററുള്ളത് 400 ആക്കാമെന്ന് തിങ്കളാഴ്ച വാഗ്ദാനം ചെയ്തു.

കേന്ദ്ര നഗരവികസന മന്ത്രാലയം രവിദാസ് മന്ദിർ പൊളിച്ചതിെൻറ പേരിൽ പ്രക്ഷോഭവും പ്രതിേഷധവും നടത്തുന്നത് തടയണെമന്ന് നേരത്തേ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടതും എ.ജിയായിരുന്നു. എല്ലാം രാഷ്ട്രീയമായി കാണരുതെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് രാഷ്ട്രീയനിറം നൽകാൻ ഭൂമിയിലൊരാൾക്കും കഴിയില്ലെന്നും ഒാർമിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര രവിദാസ് മന്ദിർ പൊളിച്ചതിനെതിരെ പ്രക്ഷോഭവും ധർണയുമായി ആരെങ്കിലും ഇറങ്ങിയാൽ അവർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നൽകി.

എന്നാൽ, കോടതിയലക്ഷ്യ നടപടിയെ ഭയക്കാതെ പൊളിച്ചുനീക്കിയ സ്ഥാനത്ത് രവിദാസ് മന്ദിർ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ദലിതുകൾ ഡൽഹിയിലേക്ക് വന്നത് സർക്കാറിനെ ഞെട്ടിച്ചു. സമരക്കാരിൽ പലരും പിരിഞ്ഞുപോകാതെ തുഗ്ലക്കാബാദിൽ മന്ദിർ പൊളിച്ച സ്ഥാനത്ത് രവിദാസിെൻറ വിഗ്രഹം സ്ഥാപിക്കാനായി നടത്തിയ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദടക്കം നൂറോളം പേരെ അറസ്റ്റ് ചെയ്തു.

പൊലീസ് സ്റ്റേഷൻ താൽകാലിക കോടതിയാക്കി അവിടേക്ക് ജഡ്ജിയെ കൊണ്ടുവന്ന് വിചാരണ നടത്തി റിമാൻഡ് ചെയ്യിച്ചാണ് അറസ്റ്റിലായവരെ ജയിലിലേക്ക് മാറ്റിയത്.
ഡൽഹി ഭരിച്ച സിക്കന്ദർ ലോധി, രവിദാസിെൻറ പാണ്ഡിത്യവും പ്രാഗല്ഭ്യവും മാനിച്ച് ആറു നൂറ്റാണ്ട് മുമ്പ് അദ്ദേഹത്തിന് ആശ്രമത്തിനായി നൽകിയ ഭൂമിയാണ് ദക്ഷിണ ഡൽഹിയിലെ തുഗ്ലക്കാബാദിൽ പിൽക്കാലത്ത് രവിദാസ് മന്ദിറായി രൂപാന്തരപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsRavidas temple demolition
News Summary - Centre govt-supreme-court-on-Ravidas temple demolition-india news
Next Story