Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എൻ.പി.ആർ മുന്നോട്ട്
cancel

ന്യൂഡൽഹി: വിവാദമായ ദേശീയ പൗരത്വപ്പട്ടികയുമായി ബന്ധമില്ലെന്ന വിശദീകരണത്തോടെ , ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. സെൻസസ് പ്രവർത്തനങ്ങൾക്കൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതിന് 3941.35 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചു.

കേരളവും പശ്ചിമ ബംഗാളും അടക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സെൻസസ്, ജനസംഖ്യ രജിസ്റ്റർ പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) തയാറാക്കുന്നതിെൻറ ആദ്യപടിയാണ് ദേശീയ ജനസംഖ്യ രജിസ്റ്റർ എന്ന കാഴ്ചപ്പാടുകൾ സർക്കാർ തള്ളി.

2010ൽ യു.പി.എ സർക്കാർ തയാറാക്കി 2015ൽ പുതുക്കിയ ദേശീയ ജനസംഖ്യ രജിസ്റ്റർ വീണ്ടും പുതുക്കുന്ന പതിവു നടപടിയാണ് ദേശീയതലത്തിൽ നടക്കാൻ പോകുന്നതെന്ന് മന്ത്രിസഭ യോഗത്തിനുശേഷം വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചു. യു.പി.എ നടപ്പാക്കിയപ്പോൾ നല്ലതെന്നും ഇപ്പോഴത്തെ സർക്കാർ നടപ്പാക്കുേമ്പാൾ ദുരുദ്ദേശ്യപരമെന്നും കാണേണ്ടതില്ല.

സ്വമേധയാ നൽകുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും ദേശീയ ജനസംഖ്യ രജിസ്റ്ററിന് ആവശ്യപ്പെടുകയില്ലെന്നും മന്ത്രി വിശദീകരിച്ചു. ഓരോ കുടുംബത്തിലും വന്ന് വിവരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം എളുപ്പത്തിലാക്കുന്നതിന് ഇത്തവണ മൊബൈൽ ആപ് വഴി പ്രത്യേക ക്രമീകരണം ഒരുക്കുന്നുണ്ട്. ഇതിലേക്ക് കുടുംബത്തിന് വിവരങ്ങൾ സ്വയം നൽകാം; വിവരശേഖരണത്തിന് നീക്കിവെക്കേണ്ട സമയദൈർഘ്യം ഒഴിവാക്കാം.

ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) -കേന്ദ്ര വിശദീകരണം ഇങ്ങനെ
രാജ്യത്തെ പതിവു താമസക്കാരുടെ പട്ടികയാണിത്. ഒരു പ്രദേശത്ത് ആറു മാസമായി താമസിക്കുന്നവരോ ഇനിയൊരു ആറുമാസമോ അതിലധികമോ കാലം താമസിക്കാൻ ഉദ്ദേശിക്കുന്നവരോ ആണ് പട്ടികയിൽ വരുക. വീടുവീടാന്തരം കയറിയുള്ള സെൻസസ് പ്രവർത്തനങ്ങൾക്കൊപ്പമാണ് വിശദാംശങ്ങൾ ശേഖരിക്കുക. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന യു.പി.എ സർക്കാറിെൻറ കാലത്ത് 2010ലാണ് ആദ്യമായി എൻ.പി.ആർ തയാറാക്കിയത്. ഈ പട്ടികപ്രകാരമുള്ള കാർഡ് വിതരണത്തിനും മൻമോഹൻ സിങ് തുടക്കംകുറിച്ചിരുന്നു. 2015ൽ പട്ടിക പുതുക്കി. വീണ്ടും 2020ൽ പുതുക്കുന്നു. പുതുതായി ഒന്നുമില്ല; സംശയിക്കേണ്ട ഒന്നുമില്ല.

സെൻസസും എൻ.പി.ആറും നടത്തുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾ അംഗീകരിച്ച് ആഗസ്റ്റിൽ വിജ്ഞാപനം ഇറക്കിയതാണ്. അതനുസരിച്ച് എന്യൂമറേറ്റർമാർക്ക് പരിശീലനം നൽകിവരുന്നു. നടപടികൾ ഇതിനകം മുന്നോട്ടുപോയിക്കഴിഞ്ഞു. ഉജ്ജ്വല, സൗഭാഗ്യ എന്നിവപോലെ സർക്കാറിെൻറ ആനുകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ഈ പട്ടികയിൽ പേരു വേരണ്ടതുണ്ട്. സർക്കാറിെൻറ ആസൂത്രണത്തിന് ഈ ഡേറ്റ പ്രധാനമാണ്. എൻ.പി.ആർ ഡേറ്റ സംസ്ഥാനങ്ങൾ ഇപ്പോൾതന്നെ ഗുണഭോക്താക്കളെ തിരിച്ചറിയാനും മറ്റുമായി ഉപയോഗപ്പെടുത്തിവരുന്നുണ്ട്.

സംസ്ഥാനങ്ങൾ നടപ്പാക്കരുതെന്ന് സി.പി.എം
ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി)യിലേക്കുള്ള ചുവടുവെപ്പാണെന്നും നടപ്പാക്കുന്നതിൽനിന്ന് സംസ്ഥാനങ്ങൾ വിട്ടുനിൽക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. 12 മുഖ്യമന്ത്രിമാരെങ്കിലും ഇതിനോടകം എൻ.ആർ.സി നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അവർ എൻ.പി.ആർ പ്രക്രിയയും നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും പോളിറ്റ്ബ്യൂറോയും ആഹ്വാനംചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsNRCnprCitizenship Amendment Act
News Summary - centre government to forward with npr
Next Story