Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.കെ.എൽ.എഫ് യാസീൻ...

ജെ.കെ.എൽ.എഫ് യാസീൻ മാലിക് വിഭാഗത്തിന്‍റെ നിരോധനം അഞ്ച് വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ

text_fields
bookmark_border
Yasin Malik
cancel

ന്യൂഡൽഹി: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസീൻ മാലിക് നയിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്‍റെ (ജെ.കെ.എൽ.എഫ്) നിരോധനം നീട്ടി കേന്ദ്ര സർക്കാർ. അഞ്ച് വർഷം കൂടി നിരോധനം നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ഭീകര, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി 2019ലാണ് ജെ.കെ.എൽ.എഫിനെ നിരോധിത സംഘടനായായി പ്രഖ്യാപിച്ചത്. തീവ്രവാദ ഫണ്ടിങ് കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് യാസീൻ മാലിക്.

തീവ്രവാദ ഫണ്ടിങ് കേസിൽ തടവിൽ കഴിയുന്ന യാസീൻ മാലിക്കിനെ മുൻകൂർ അനുമതിയില്ലാതെ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാക്കിയ സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റൊരു കേസിൽ സി.ബി.ഐ സമർപ്പിച്ച അപ്പീലിൽ സ്വയം വാദിക്കാനാണ് മാലിക് കോടതിയിലെത്തിയത്.

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍റെ മകൾ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് യാസീൻ മാലിക്. 1989 ഡിസംബർ 18ന് ലാൽ ദെഡ് ആശുപത്രി‍ക്ക് സമീപത്ത് നിന്നാണ് റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയത്.

വാദം കേൾക്കലിനിടെ യാസിൻ മാലിക് അടക്കം അഞ്ചു പ്രതികളെ റുബയ്യ തിരിച്ചറിഞ്ഞിരുന്നു. ബി.ജെ.പി പിന്തുണയോടെ ഭരിച്ചിരുന്ന വി.പി. സിങ് സർക്കാർ അഞ്ച് ഭീകരരെ മോചിപ്പിച്ചതോടെയാണ് റുബയ്യയെ വിട്ടയച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yasin MalikbanJKLFJammu and Kashmir Liberation Front
News Summary - Centre extended ban on Yasin Malik's JKLF by 5 more years
Next Story