Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമം:...

പൗരത്വ നിയമം: കോടതിക്ക് ചോദ്യം ചെയ്യാനാവില്ലെന്ന് കേന്ദ്രം

text_fields
bookmark_border
caa-protest
cancel

ന്യൂഡൽഹി: മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാർക്ക് മാത്രം പൗരത്വം നൽകുന്ന പൗരത്വഭേ ദഗതി നിയമം ഭരണഘടനാപരമാണെന്നും നിയമമുണ്ടാക്കാനുള്ള കേന്ദ്ര സർക്കാറിെൻറ പരമാ ധികാരം ചോദ്യം ചെയ്യാനാവില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ര ാജ്യവ്യാപക പ്രക്ഷോഭത്തിനും അതിനെതിരായ പ്രതികാര നടപടികൾക്കും അന്തർദേശീയതല ങ്ങളിലെ പ്രതിഷേധങ്ങൾക്കും വഴിവെച്ച നിയമ നിർമാണത്തിനെതിരെ സമർപ്പിച്ച ഹരജികൾക്ക് സമർപ്പിച്ച മറുപടിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നും 2014 ഡിസംബർ വരെ ഇന്ത്യയിലേക്ക് വന്ന ഹിന്ദു, ക്രിസ്ത്യൻ,സിഖ്, ബുദ്ധ, ജൈന, പാഴ്സി അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമം മതത്തിെൻറ അടിസ്ഥാനത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നടത്തിയ നിയമനിർമാണമാണ്. മത വിവേചനം കൽപിക്കുന്നതിനാൽ ഭരണഘടനാവിരുദ്ധമായ നിയമ നിർമാണം റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ വാദം.

എന്നാൽ, ഇതിനുള്ള മറുപടിയിൽ പാർലമെൻറിന് മാത്രമാണ് പൗരത്വം സംബന്ധിച്ച് നിയമ നിർമാണത്തിനുള്ള പരമാധികാരമെന്ന് കേന്ദ്രം ബോധിപ്പിച്ചു. ഭരണഘടനയുടെ 246ാം വകുപ്പ് അനുസരിച്ച് ഏഴാം പട്ടികയിൽപ്പെടുന്ന ഏതു വിഷയത്തിലും നിയമനിർമാണത്തിന് പാർലെമൻറിന് അധികാരമുണ്ട്. അതിൽ 17ാമത്തെ ഇനം പൗരത്വവുമായി ബന്ധപ്പെട്ടതാണ്. പൗരത്വഭേദഗതി നിയമം നിലവിൽ രാജ്യത്തുള്ള ഒരു പൗരെൻറയും അവകാശം ഹനിക്കുന്നതല്ലെന്നും ജനങ്ങളുടെ ജനാധിപത്യപരവും നിയമപരവുമായ അവകാശങ്ങളെ ഒരുനിലക്കും ബാധിക്കുന്നതല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.

പൗരത്വം എടുത്തുകളയാനുള്ളതല്ല, നൽകാനുള്ളതാണെന്ന ബി.ജെ.പി നേതാക്കളുടെ പതിവ് വാദവും ഹരജികൾക്കുള്ള മറുപടിയിലുണ്ട്. മൂന്നു രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങൾ ആരാണെന്ന് നിർണയിക്കാനുള്ള ശേഷി പാർലമെൻറിനുണ്ട്. നിയമം എല്ലാവർക്കും തുല്യമാണെങ്കിലും യുക്തിസഹമായ വർഗീകരണം നടത്താൻ സർക്കാറിന് അധികാരമുണ്ടെന്ന് 20ൽ ഏറെ സുപ്രീംകോടതി വിധികളിലുണ്ടെന്നും സർക്കാർ വാദിക്കുന്നു. സർക്കാർ സത്യവാങ്മൂലത്തിനു പിറകെ ഹരജിക്കാരിൽ കക്ഷിയായ മുസ്ലിംലീഗ് മറുപടി സത്യവാങ്മൂലം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment Actsupreme court
News Summary - Central Govt support CAA Law in Supreme Court -India News
Next Story