Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര സേനയുടെ...

കേന്ദ്ര സേനയുടെ സേവനത്തിന് സംസ്ഥാനങ്ങൾക്ക് നിരക്കിളവ്

text_fields
bookmark_border
centrel-army
cancel

ന്യൂഡൽഹി: സായുധസേനയുടെ സഹായം തേടുന്ന സംസ്ഥാനങ്ങൾക്ക് നിരക്കിളവുമായി കേന്ദ്രം. ക്രമസമാധാന പ്രശ്നങ്ങൾ നേരിടാനും അടിയന്തര സഹായങ്ങൾക്കുമായി കേന്ദ്ര സേനയുടെ സഹായം തേടുേമ്പാൾ സംസ്ഥാനങ്ങൾ അതിനു വൻതുക നൽകണമായിരുന്നു. അതാണ് കുറച്ചത്. കഴിഞ്ഞ ഒരു വർഷത്തേക്ക് 52.4 കോടി രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് 13.7 കോടി രൂപയാക്കിയാണ് കുറച്ചത്. ഏഴ് കമ്പനി ബറ്റാലിയെൻറ സേവനത്തിനാണ് ഈ നിരക്ക്. 100 സൈനികർ അടങ്ങുന്നതാണ് ഒരു കമ്പനി.

ഇതിനു പുറമെ, സൈനികരുടെ യാത്രച്ചെലവ് സംസ്ഥാനം വഹിക്കണം. വരുന്ന നാലു വർഷത്തേക്ക് അതത് വർഷം നൽകേണ്ട തുകയും ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചു. 2021-22 വർഷം 15.4 കോടിയാണ് നൽകേണ്ടത്. തൊട്ടടുത്ത വർഷം അത് 17.36 കോടി ആകും. 2014-15 വർഷം മുതൽ ഒരു തുക കേന്ദ്രം നിശ്ചയിക്കുകയും വർഷാവർഷം അഞ്ചു ശതമാനം വർധിപ്പിക്കുകയുമാണ് ചെയ്തിരുന്നത്.
സേനാവിന്യാസത്തിനു മാത്രം ഈ സാമ്പത്തിക വർഷം 40.21 കോടി നീക്കിവെച്ചിരുന്നു. എടുക്കുന്ന തൊഴിലിെൻറ ബുദ്ധിമുട്ടിന് അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armymalayalam newsindia newsUnion government
News Summary - Central army rates-India news
Next Story