Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവർക്ക് ഫ്രം ഹോമിന്...

വർക്ക് ഫ്രം ഹോമിന് ചട്ടം കൊണ്ടുവരാൻ കേന്ദ്രം

text_fields
bookmark_border
work from home
cancel
camera_alt

representational image

ന്യൂഡൽഹി: കോവിഡ്കാലത്ത് വ്യാപകമായ 'വർക്ക് ഫ്രം ഹോം' തൊഴിൽ രീതിക്ക് നിയമപരമായ ചട്ടക്കൂട് കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. വിഷയത്തിൽ ശിപാർശ നൽകാൻ കൺസൽട്ടൻസി സ്ഥാപനത്തെ തൊഴിൽ മന്ത്രാലയം ചുമതലപ്പെടുത്തിയേക്കും.

വർക്ക് ഫ്രം ഹോം പദ്ധതിയിലെ തൊഴിൽ സമയം, സവിശേഷ ആനുകൂല്യങ്ങൾ, തൊഴിലുടമയുടെയും ജീവനക്കാരുടെയും ഉത്തരവാദിത്തങ്ങൾ എന്നിവ നിർവചിക്കും. വീട്ടിലിരുന്നു ജോലി ചെയ്യുന്നതു വഴി ഉണ്ടാകുന്ന അധിക വൈദ്യുതി, ഇൻറർനെറ്റ് ചെലവുകൾ തുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കും. ഭാവിയിലും വർക്ക് ഫ്രം ഹോം വ്യാപക തൊഴിൽ രീതിയായിരിക്കുമെന്നാണ്  കരുതുന്നത്. സ്വകാര്യ മേഖലയിൽ ഇപ്പോഴും വലിയൊരു വിഭാഗം ഓഫിസുകളിലേക്ക് എത്തിയിട്ടില്ല. ഇത് തൊഴിലുടമക്കും തൊഴിലാളിക്കും ചില സൗകര്യവും സാമ്പത്തിക ലാഭവും നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് സേവന മേഖലക്കായി കേന്ദ്രം പ്രത്യേക ഉത്തരവിറക്കിയതല്ലാതെ പൊതു മാനദണ്ഡങ്ങളില്ല. തൊഴിൽ സമയവും സേവന വ്യവസ്ഥകളും തൊഴിലുടമക്കും തൊഴിലാളിക്കും പരസ്പരം തീരുമാനിക്കാമെന്നായിരുന്നു ഈ നിർദേശം. അതേസമയം, പോർച്ചുഗൽ തുടങ്ങി പല രാജ്യങ്ങളും വർക്ക് ഫ്രം ഹോമിന് നിയമം കൊണ്ടുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Work From Homecenter govt
News Summary - Center to bring rules to work from home
Next Story