Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിവിൽ സർവിസസ് കേഡർ...

സിവിൽ സർവിസസ് കേഡർ നിർണയത്തിൽ കേന്ദ്ര ഇടപെടൽ

text_fields
bookmark_border
സിവിൽ സർവിസസ് കേഡർ നിർണയത്തിൽ കേന്ദ്ര ഇടപെടൽ
cancel

ന്യൂഡൽഹി: സിവിൽ സർവിസസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ് നിശ്ചയിച്ച് കേഡർ അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മോദി സർക്കാറിെൻറ പൊളിച്ചെഴുത്ത്.  ഇനി പരിശീലനകാലത്തെ ഫൗണ്ടേഷൻ കോഴ്സിൽ പ്രബേഷണർമാരുടെ മികവുനോക്കി മെറിറ്റ് തീരുമാനിക്കും. െഎ.എ.എസ്, െഎ.പി.എസ്, െഎ.എഫ്.എസ് തുടങ്ങിയ സിവിൽ സർവിസസ് വിഭാഗങ്ങളിൽ ഏതു നൽകണമെന്ന് അതിെൻറ അടിസ്ഥാനത്തിൽ അന്തിമമായി നിശ്ചയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഒാഫിസ് വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) വിവിധ ഘട്ടങ്ങളായി നടത്തുന്ന എഴുത്ത്, അഭിമുഖ പരീക്ഷകൾ വഴി ലഭിക്കുന്ന റാങ്കിെൻറ അടിസ്ഥാനത്തിലാണ് സിവിൽ സർവിസസ് കേഡർ നിശ്ചയിച്ചിരുന്നത്. തുടർന്ന്, െഎ.എ.എസ്, െഎ.പി.എസ്, െഎ.എഫ്.എസ് തുടങ്ങി വിവിധ ബാച്ചുകളിലായി തിരിച്ച് മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഒാഫ് അഡ്മിനിസ്ട്രേഷൻ (എൽ.ബി.എസ്.എൻ.എ.എ) പരിശീലനം നൽകുന്നതായിരുന്നു രീതി. പുറം ഇടപെടലുകളില്ലാതെ യു.പി.എസ്.സി സുതാര്യമായി നടത്തിപ്പോന്ന പ്രക്രിയയാണ് വ്യക്തി, രാഷ്ട്രീയ താൽപര്യങ്ങൾ വഴി സ്വാധീനിക്കപ്പെടാവുന്ന വിധം മാറ്റി നിശ്ചയിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന് സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കിടയിൽ വിശ്വസ്ത വിധേയരെ കൂടുതലായി സൃഷ്ടിക്കാൻ പര്യാപ്തമാണ് പുതിയ മാനദണ്ഡം.

എന്നാൽ, 2019 മുതൽ ലാൽ ബഹദൂർ ശാസ്ത്രി പരിശീലന കേന്ദ്രത്തിലെ പ്രവർത്തന മികവുകൂടി പരിഗണിച്ചതിനുശേഷം മാത്രം സിവിൽ സർവിസസ് കേഡർ നിശ്ചയിച്ചാൽ മതിയെന്നാണ് പ്രധാനമന്ത്രിയുെട ഒാഫിസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. മൂന്നു മാസത്തെ പരിശീലനമാണ് എൽ.ബി.എസ്.എൻ.എ.എ നൽകുന്നത്. പരിശീലന സിലബസിൽ ഹിന്ദി പാഠ്യവിഷയമാണ്. 

പരിശീലന കേന്ദ്രത്തിലെ മികവിെൻറ അടിസ്ഥാനത്തിലാണ് കേഡർ നിശ്ചയിക്കുന്നതെങ്കിൽ എൽ.ബി.എസ്.എൻ.എ.എയിലെ ഉദ്യോഗസ്ഥരെ സ്വധീനിക്കാൻ കഴിയുന്നവർക്ക് പ്രധാന കേഡറുകൾ ലഭിക്കുന്ന സ്ഥിതി വരും. സിവിൽ സർവിസ് പരീക്ഷക്ക് പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും ഇടപെടാമെന്നും വരും. ഹിന്ദി ഭാഷ അറിയാത്തവർ പരിശീലന കാലയളവിൽ പിന്നോട്ടുപോകാൻ സാധ്യതയുണ്ടെന്നും വിമർശനം ഉയർന്നിട്ടുണ്ട്. 

യു.പി.എസ്.സിയുടെ അധികാരം ഇല്ലാതാക്കുന്ന പുതിയ സർക്കുലറിെനതിരെ ശക്തമായ എതിർപ്പുമായി കോൺഗ്രസും രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യം രാജ്യത്തെ സ്ഥാപനങ്ങളെ തകർക്കലാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUnion governmentCivil Service Cadre
News Summary - Center Interfere Civil Service Cadre - India News
Next Story