Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ, തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ അടച്ചിടണം

text_fields
bookmark_border
covid.jpg
cancel

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധ തുടരുന്നതിനിടെ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. യൂറോപ്യൻ യൂനിയൻ, തുർക്കി, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തി. ബുധനാഴ്ച മുതൽ ഈ മാസം 31 വരെയാണ് വിലക്ക്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിെൻറ ഭാഗമായി ഇന്ത്യൻ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചതാണ് ഇൗ നിർദേശം. മാർച്ച് 18 മുതൽ നാലു ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത് രാജ്യങ്ങളിൽനിന്നോ ഇൗ നാടുകളിലൂടെയോ സഞ്ചരിച്ചവർക്കെല്ലാം ഇൗ നിർദേശം ബാധകമാണ്.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്രം നിർദേശിച്ചു. മാളുകൾ, തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയും അടച്ചിടണം. ആരോഗ്യ മന്ത്രാലയം ജോയൻറ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്.

പൊതുഗതാഗത ഉപയോഗം കുറക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ഇപ്പോഴത്തെ നിയന്ത്രണങ്ങളെല്ലാം മാർച്ച് 31 വരെ തുടരുമെങ്കിലും സമയാസമയങ്ങളിൽ പുരോഗതി സർക്കാർ വിലയിരുത്തും. രാജ്യത്ത് 15 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അതോടെ 114 പേർക്കാണ് നിലവിൽ കോവിഡ് ബാധയുള്ളത്. രോഗം ഭേദമായ 13 പേരെ ഒഴിവാക്കിയ കണക്കാണിത്. രണ്ടുപേരാണ് മരിച്ചത്.
തിങ്കളാഴ്ച കേരളത്തിൽ മൂന്നുപേർക്കും ലഡാക്, ഒഡിഷ, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. സുരക്ഷിത അകലം നിർബന്ധപൂർവം പാലിക്കണമെന്ന് കേന്ദ്ര മന്ത്രിതല യോഗം നിർദേശിച്ചു. ഇത് ഈ മാസം 31 വരെ ബാധകമാക്കി. കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 5,200 പേരെ ഐസൊലേഷൻ വാർഡിലാക്കി.

രാജ്യതലസ്ഥാനത്ത് 50പേരിൽ കൂടുതലുള്ള ഒരു യോഗത്തിനും മാർച്ച് 31വരെ അനുമതി നൽകില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിെര 90 ദിവസമായി പൊരുതുന്ന ശാഹീൻബാഗിലെയും ജാമിഅ മില്ലിയ്യയിലെയും പ്രതിഷേധക്കാർക്ക് സമരം തുടരാനാകില്ല. ൈവറസ് ബാധ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചുവെന്ന് പഠിക്കാൻ ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി.

ജവഹർ നവോദയ വിദ്യാലയങ്ങളിൽ വേനൽക്കാല അവധി മാർച്ച് 21 മുതൽ മേയ് 25 വരെയാക്കി. അഭിഭാഷകരെയും ന്യായാധിപന്മാരെയും മാധ്യമപ്രവർത്തകരെയും തെർമൽ സ്ക്രീനിങ് നടത്തിയാണ് ഇന്നലെ സുപ്രീംകോടതിയിൽ പ്രവേശിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsindia news
News Summary - Center Government Strict Direct-India News
Next Story