Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ കാറ്ററിങ്...

റെയിൽവേ കാറ്ററിങ് അഴിമതി: ലാലുവിനും മകനുമെതിരെ സി.ബി.െഎയുെട സമൻസ്

text_fields
bookmark_border
lalu-and-Thejaswi
cancel

ന്യൂഡൽഹി: റെയിൽവേ കാറ്ററിങ്ങുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനും സി.ബി.െഎയുെട സമൻസ്. തിങ്കളാഴ്ച സി.ബി.െഎക്ക് മുമ്പാെക ഹാജരാകണമെന്ന് ആവശ്യെപ്പട്ടാണ് ലാലുവിന് സമൻസ് അയച്ചിരിക്കുന്നത്. തേജസ്വിയോട് ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം. 

2006ൽ ലാലു പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കേ, കൈക്കൂലി വാങ്ങി സ്വകാര്യ കമ്പനിക്ക് റെയിൽവേ കാറ്ററിങ് കരാർ നൽകിയെന്നാണ് കേസ്. കൈക്കൂലിയായി ലഭിച്ച മൂന്ന് ഏക്കർ സ്ഥലത്ത് ഇപ്പോൾ മാൾ പണിതുകൊണ്ടിരിക്കുകയാണ്. 

ആർ.ജെ.ഡി എം.പിയും ലാലുവിെൻറ അടുത്ത അനുയായിയുമായ പ്രേം ഗുപ്തയുെട ഭാര്യ സരള ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കമ്പനി, സുജാത ഹോട്ടൽസ് എന്നിവർ ലാലുവുമായി ചേർന്ന്  ഗൂഢാലോചന നടത്തിയുണ്ടാക്കിയതാണ് കരാറെന്ന് സി.ബി.െഎ ആരോപിക്കുന്നു. 

മാൾ പണിയുന്ന സ്ഥലത്തിെൻറ ഉടമകളിലൊരാൾ മകൻ തേജസ്വിയാണ്. താൻ കുട്ടിയായിരുന്നപ്പോൾ നടന്ന അഴിമതിയിൽ തന്നെ കുറ്റക്കാരനാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തേജസ്വി. 

എന്നാൽ, പിതാവ് ചെയ്ത കുറ്റത്തിനല്ല തേജസ്വിക്കെതിരെ കേസെടുത്തതെന്ന് സി.ബി.െഎ പറയുന്നു. 2014ൽ ഇൗ ഭൂമിയുെട ഉടമസ്ഥരായ കമ്പനിെയ തേജസ്വിയും മാതാവ് റാബ്രി ദേവിയും ചേർന്ന് ഏറ്റെടുത്തുെവന്ന കേസിലാണ് പ്രതി ചേർത്തത്. അന്ന് തേജസ്വിക്ക് 24 വയസായിരുന്നുവെന്നും സി.ബി.െഎ പറയുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad Yadavcorreptionmalayalam newsthejaswi yadavRailway Hotel
News Summary - CBI Summoned tl Lalu and Thejaswi - India News
Next Story