ഫാത്തിമ ലത്തീഫിെൻറ ദുരൂഹ മരണം: കേസ് സി.ബി.െഎ ഏറ്റെടുത്തു
text_fieldsചെന്നൈ: മദ്രാസ് െഎ.െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ ദുരൂഹ മരണ കേസ് സി.ബി.െഎ ഏറ്റെടുത്തു. ഡെപ്യൂട്ടി സൂപ്രണ്ട് ആർ. രവിയുടെ നേതൃത്വത്തിലുള്ള സി.ബി.െഎ സംഘമാണ് കേസന്വേഷിക്കുകയെന്ന് ചെന്നൈ സി.ബി.െഎ എസ്.പി. സയ്യിദ് ബാസുല്ല അറിയിച്ചു.
സി.ബി.െഎക്ക് കൈമാറിയ പ്രാഥമിക വിവര റിപ്പോർട്ടിൽ അസ്വാഭാവിക മരണത്തിനാണ് തമിഴ്നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കൊല്ലം സ്വദേശിനിയായ ഹ്യുമാനിറ്റീസ് ഒന്നാം വർഷ വിദ്യാർഥിനിയായ ഫാത്തിമ ലത്തീഫിനെ നവംബർ ഒമ്പതിനാണ് മദ്രാസ് െഎ.െഎ.ടിയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റൽ വാർഡെൻറ ചുമതല വഹിക്കുന്ന പ്രഫ. ആർ. ലളിതദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടൂർപുരം പൊലീസ് കേസെടുത്തത്. പിന്നീട് പൊലീസ് നടപടികൾക്കെതിരെ ഫാത്തിമ ലത്തീഫിെൻറ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ആത്മഹത്യക്ക് കാരണക്കാരായി മൂന്ന് അധ്യാപകരെ ഫാത്തിമയുടെ മൊബൈൽഫോണിലെ ആത്മഹത്യക്കുറിപ്പിൽ പേരെടുത്ത് പറഞ്ഞിരുന്നെങ്കിലും അറസ്റ്റ് നടപടികൾ ഉണ്ടായില്ല. കേസ് നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി പിതാവ് അബ്ദുൽ ലത്തീഫ് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ സന്ദർശിച്ചിരുന്നു. കേസ് സി.ബി.െഎക്ക് കൈമാറാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സംസ്ഥാന സർക്കാറിന് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.