പി.എൻ.ബി ജനറൽ മാനേജർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി/മുംബൈ: 11,400 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബ് നാഷനൽ ബാങ്ക് ജനറൽ മാനേജർ (ക്രെഡിറ്റ്) അറസ്റ്റിൽ. ന്യൂഡൽഹിയിലെ പി.എൻ.ബി ആസ്ഥാനത്തെ ജനറൽ മാനേജർ രാജേഷ് ജിൻഡാലിനെയാണ് സി.ബി.െഎ ചൊവ്വാഴ്ച രാത്രി ൈവകി അറസ്റ്റ് ചെയ്തത്.
നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും മുഖ്യമായും വൻതുക വായ്പ സംഘടിപ്പിച്ച സമയത്ത് 2009 മുതൽ 2011 വരെ മുംബൈ ബ്രാഡി ഹൗസ് ശാഖ മേധാവിയായിരുന്നു രാജേഷ് ജിൻഡാൽ. ഇദ്ദേഹത്തിെൻറ സേവന കാലത്താണ് നീരവ് മോദിയുടെ കമ്പനിക്ക് പരിശോധനയില്ലാതെ ജാമ്യശീട്ട് അനുവദിച്ചത്.
അതിനിടെ, നീരവ് മോദിയുടെ ഫയർസ്റ്റാർ ഇൻറർനാഷനൽ എന്ന സ്ഥാപനത്തിെൻറ ചീഫ് ഫിനാൻഷ്യൽ ഒാഫിസർ (സി.എഫ്.ഒ) വിപുൽ അംബാനിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എക്സിക്യൂട്ടിവ് അസിസ്റ്റൻറ് കവിത മൻകികാർ, സീനിയർ എക്സിക്യൂട്ടിവ് അർജുൻ പാട്ടീൽ, നക്ഷത്ര ഗ്രൂപ് ചീഫ് ഫിനാൻഷ്യൽ ഒാഫിസർ കപിൽ ഖണ്ഡേൽവാൽ, ഗീതാഞ്ജലി ഗ്രൂപ് മാനേജർ നിതേൻ ഷാഹി എന്നിവരും അറസ്റ്റിലായിരുന്നു.
നീരവ് മോദിയുടെ മുംബൈയിലെ ഫാം ഹൗസ് ബുധനാഴ്ച സി.ബി.െഎ മുദ്ര വെച്ചു. മുംബൈയിലെ നാല് വ്യാജ കമ്പനികളിലുൾപ്പെടെ 17 ഇടങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. അതിനിടെ, തട്ടിപ്പുകേസ് ഒത്തുതീർക്കാൻ കേന്ദ്ര ധനമന്ത്രാലയം നീക്കം തുടങ്ങി. ഇതിെൻറ ഭാഗമായി നീരവ് മോദി പണം നൽകാനുള്ള പഞ്ചാബ് നാഷനൽ ബാങ്കിലെയും മറ്റു ബാങ്കുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.