വനിത കോൺസ്റ്റബിളിനൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തിയ സംഭവം; ഡെപ്യൂട്ടി സൂപ്രണ്ടിനെ കോൺസ്റ്റബിളായി തരംതാഴ്ത്തി
text_fieldsലഖ്നോ: വനിത കോൺസ്റ്റബിളിനൊപ്പം പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി യു.പി പൊലീസ്. ഡെപ്യൂട്ടി സൂപ്രണ്ട് കൃപ ശങ്കർ കനൗജിയെ കോൺസ്റ്റബിളായി തരംതാഴ്ത്തി. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് നടപടി.
ഉന്നാവോയിലെ ബിഗാപൂരിലെ സർക്കിൾ ഓഫീസറുടെ ചുമതലയാണ് ഇയാൾ മുമ്പ് വഹിച്ചിരുന്നത്. നിലവിൽ ഗൊരഖ്പൂരിലെ ആംഡ് ഫോഴ്സിലാണ് അദ്ദേഹത്തിന് പുനർനിയമനം നൽകിയിരിക്കുന്നത്. 2021 ജൂലൈയിൽ കാണാതായതോടെയാണ് കൃപശങ്കറിന്റെ കരിയർ മാറിയത്.
ലീവിലായിരുന്നു കൃപശങ്കർ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ വനിത കോൺസ്റ്റബിളിനൊപ്പം കണ്ടെത്തുകയായിരുന്നു. പേഴ്സണൽ, ഔദ്യോഗിക ഫോണുകൾ സ്വിച്ച് ഓഫാക്കിയാണ് ഇയാൾ വനിത കോൺസ്റ്റബിളിനൊപ്പം പോയത്.
എത്തേണ്ട സമയമായിട്ടും തിരിച്ചെത്താതിരുന്നതോടെ കൃപശങ്കറിന്റെ ഭാര്യ എസ്.പി ഓഫീസിൽ പരാതി നൽകി. ഇത് പരിശോധിച്ച പൊലീസ് കൃപശങ്കറിന്റെ ഫോൺ അവസാനം സ്വിച്ച് ഓഫായത് ഒരു ഹോട്ടലിലാണെന്ന് കണ്ടെത്തി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഇയാളെ വനിത കോൺസ്റ്റബിളിനൊപ്പം കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരിക്കുന്നത്. എ.ഡി.ജിയാണ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയുള്ള ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.