Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാതി സർവേ:...

ജാതി സർവേ: രാഹുലിന്റെ അവകാശവാദം അസംബന്ധമെന്ന് നിതീഷ്

text_fields
bookmark_border
Nitish Kumar
cancel

പട്ന: കോൺഗ്രസിൽനിന്നുള്ള സമ്മർദം കാരണമാണ് ബിഹാറിൽ ജാതി സർവേ നടത്തിയതെന്ന രാഹുൽഗാന്ധിയുടെ അവകാശവാദം അസംബന്ധമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇൻഡ്യ സഖ്യം ഉപേക്ഷിച്ച് വീണ്ടും ബി.ജെ.പി പാളയത്തിലെത്തി മുഖ്യമന്ത്രിയായ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ജാതി സർവേ തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും ഇപ്പോൾ പലരും അതിന്റെ നേട്ടം അവകാശപ്പെടുകയാണെന്നും നിതീഷ് പറഞ്ഞു. ചൊവ്വാഴ്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് കോൺഗ്രസിന്റെ സമ്മർദം കാരണമാണ് ജാതി സർവേ നടത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്.

ഇൻഡ്യ സഖ്യം ഒന്നും ചെയ്യുന്നില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി. സീറ്റ് വിഭജനത്തെക്കുറിച്ചുപോലും അവർ ചർച്ച ചെയ്യുന്നില്ല. സഖ്യത്തിന് ‘ഇൻഡ്യ’ എന്ന് പേര് നൽകിയത് തന്റെ ഇഷ്ടപ്രകാരമായിരുന്നില്ല. അവർ സ്വന്തം നിലയിൽ തീരുമാനിച്ചതാണ് ആ പേര്. ഇപ്പോൾ താൻ എൻ.ഡി.എയിൽ മടങ്ങിയെത്തിയിരിക്കുന്നു. മറ്റെവിടെയും പോകുന്ന ചോദ്യമുദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish Kumar
News Summary - Caste survey: Rahul's rightism is nonsense, says Nitish
Next Story