Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവോ: ബി.ജെ.പി...

ഉന്നാവോ: ബി.ജെ.പി എം.എൽ.എക്കെതിരായ കേസ് സി.ബി.െഎ അന്വേഷിക്കും

text_fields
bookmark_border
ഉന്നാവോ: ബി.ജെ.പി എം.എൽ.എക്കെതിരായ കേസ് സി.ബി.െഎ അന്വേഷിക്കും
cancel

ലഖ്നോ: ഉന്നാവോ കൂട്ടബലാത്സംഗക്കേസിൽ പെൺകുട്ടിയുടെ പോരാട്ടത്തിനുമുന്നിൽ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ വഴങ്ങി. കുറ്റാരോപിതനായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിെൻറ കസ്റ്റഡിമരണം എന്നിവയുടെ അന്വേഷണം സി.ബി.െഎക്ക് വിടുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത െപൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിനും പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിലുമാണ് ബങ്കർമൗ മണ്ഡലത്തിലെ എം.എൽ.എ സെങ്കാറിനെതിരെ കേസ്. 

പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികപീഡനം തടയുന്ന നിയമം(പോക്സോ), െഎ.പി.സി വകുപ്പുകളാണ് എം.എൽ.എക്കെതിരെ ചുമത്തിയത്. ‘പോക്സോ’ പ്രകാരം കേസെടുത്താലുടൻ പ്രതിയെ അറസ്റ്റുചെയ്യണമെന്നാണ് നിയമം. എന്നാൽ, എം.എൽ.എയുടെ അറസ്റ്റ് പൊലീസ് നീട്ടിക്കൊണ്ടുപോകുകയാണ്. അറസ്റ്റ് സി.ബി.െഎയാണ് തീരുമാനിക്കുകയെന്ന് യു.പി ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാർ പറഞ്ഞു.
കഴിഞ്ഞ ജൂണിൽ എം.എൽ.എയും കൂട്ടാളികളും തന്നെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് 17കാരിയുടെ പരാതി. നീതി ലഭിക്കാത്തതിനെതുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വീടിനുമുന്നിൽ ആത്മാഹുതിശ്രമം നടത്തിയതോടെയാണ് അധികൃതർ ഉണർന്നത്.

അതിനിടെ, കുൽദീപ് സിങ് സെങ്കാർ നൂറോളം അനുയായികൾക്കൊപ്പം ബുധനാഴ്ച അർധരാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥെൻറ വീട്ടിലെത്തി നാടകീയരംഗം സൃഷ്ടിച്ചു. താൻ ഒളിവിലല്ലെന്ന് ബോധ്യപ്പെടുത്താനാണ് വന്നതെന്നും കീഴടങ്ങില്ലെന്നും പ്രഖ്യാപിച്ചാണ് ഇയാൾ മടങ്ങിയത്. പെൺകുട്ടിയുടെ പിതാവിെൻറ കസ്റ്റഡിമരണത്തിൽ എം.എൽ.എയുടെ സഹോദരൻ അതുൽ സിങ്ങിനെ നേരേത്ത അറസ്റ്റുചെയ്തിരുന്നു.

പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണം നൽകുമെന്ന് ഡി.ജി.പി ഒ.പി. സിങ് അറിയിച്ചു. പെൺകുട്ടിയുടെ പരാതി അവഗണിച്ചതിന് സാഫിപുർ സർക്കിൾ ഒാഫിസർ കുൻവാർ ബഹാദൂർ സിങ്ങിനെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ പിതാവിെൻറ കസ്റ്റഡിമരണത്തിൽ ഉന്നാവോ ജില്ല ആശുപത്രിയിലെ രണ്ടു േഡാക്ടർമാരെ സസ്പെൻഡ് ചെയ്തു. അതിനിടെ, എം.എൽ.എയെ അറസ്റ്റുചെയ്യുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാൻ അലഹബാദ് ഹൈകോടതി യു.പി സർക്കാറിനോട് ആവശ്യപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUnnao RapeCase Against BJP MLA
News Summary - Case To Be Filed Against BJP Lawmaker For Unnao Rape - India News
Next Story