ഡല്‍ഹി സര്‍ക്കാര്‍ അടച്ച ഇൗദ്ഗാഹ് ക്യാമ്പ് തുറക്കാന്‍ ഹൈകോടതിയില്‍ ഹരജി
text_fieldsന്യൂഡല്‍ഹി: വർഗീയ ആക്രമണ ഇരകൾക്കുള്ള ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടിയ ആംആദ് മി സർക്കാർ നടപടിക്കെതിരെ ഡൽഹി ൈഹകോടതിയിൽ ഹരജി. ഹരജിയുമായി സുപ്രീംകോടതിയെ യാണ് ആദ്യം സമീപിച്ചതെങ്കിലും ഹൈകോടതിയെ സമീപിക്കാന്‍ പരമോന്നത കോടതി നിര്‍ദേശി ക്കുകയായിരുന്നു. ഹൈകോടതി 26ന് ഹരജി പരിഗണിക്കും.
മടങ്ങിപോകാന്‍ വീടുകളില്ലാത്ത ഇരകളെ ഒഴിപ്പിച്ചശേഷം അടച്ചുപൂട്ടിയ മുസ്തഫാബാദ് ഈദ്ഗാഹിലെ ദുരിതാശ്വാസ ക്യാമ്പ് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി സ്ഥാപിക്കാമെന്ന് ഡല്‍ഹി ഹൈകോടതിയില്‍ ഉറപ്പുനല്‍കിയ ശേഷമാണ് ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ അധീനതയിലുള്ള ഏക ക്യാമ്പ് അടച്ചുപൂട്ടിയതെന്ന് ഹരജിയില്‍ ബോധിപ്പിച്ചു. രാജ്യത്ത് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ, ചെറിയ തുക ഇരകൾക്ക് വിതരണം ചെയ്ത് ക്യാമ്പുവിടാൻ നിർബന്ധിക്കുകയായിരുന്നു. കോടതിയെ അവമതിക്കുന്ന നടപടിയാണിത്. ഹൈകോടതിക്ക് നല്കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലുകളിൽ ഡല്‍ഹി സര്‍ക്കാര്‍ തടസ്സംനിൽക്കുന്നത് അവസാനിപ്പിക്കണമെന്നും സ്നേഹ മുഖര്‍ജി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ബോധിപ്പിച്ചു.
തലസ്ഥാനത്ത് വർഗീയ ആക്രമണം നടന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാന്‍ കോടതി കമീഷണറെ നിയോഗിക്കണമെന്നും കമീഷണറുടെ ശിപാര്‍ശയിൽ തുടര്‍നടപടികള്‍ എടുക്കണമെന്നും ഹരജിയില്‍ അപേക്ഷിച്ചു.
ഇറക്കി വിട്ടവർക്ക് ഭക്ഷണം കിട്ടാതായതിനെ തുടർന്ന് സന്നദ്ധ സംഘടനകള്‍ റേഷന്‍ വിതരണത്തിന് ശ്രമിച്ചപ്പോൾ ഡല്‍ഹി പൊലീസിെൻറ ആക്രമണത്തിനിരയായിരുന്നു. ഇതുമൂലം ഇരകൾക്ക് മതിയായ ഭക്ഷണം കിട്ടാത്ത സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.