Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതം മാറ്റാൻ ശ്രമിച്ച...

മതം മാറ്റാൻ ശ്രമിച്ച 15 പേർക്കെതിരെ കേസ്

text_fields
bookmark_border
മതം മാറ്റാൻ ശ്രമിച്ച 15 പേർക്കെതിരെ കേസ്
cancel

ബംഗളൂരു: ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് നിർബന്ധിച്ച് മതപരിവർത്തനത്തിന് ശ്രമിക്കുന്നുവെന്ന പരാതിയിൽ 15 പേർക്കെതിരെ കേസെടുത്തു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിൽ ബുധനാഴ്ചയാണ് സംഭവം.

പ്രദേശത്തെ ദമ്പതികൾ തമ്മിലുള്ള കലഹത്തിൽ നിന്നാണ് മതംമാറ്റം സംബന്ധിച്ച വിവരം പുറത്തുവന്നത്. ഭാര്യ തന്നെ ക്രിസ്ത്യാനിയാകാൻ നിർബന്ധിക്കുന്നുവെന്നും ഇല്ലെങ്കിൽ ഒപ്പം താമസിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഭർത്താവിന്‍റെ പരാതി. ഹിന്ദു ശിക്കലിഗാര സമുദായത്തിൽ പെട്ട ഇയാൾ ഭാര്യയുടെ നിർബന്ധം തുടർന്നപ്പോൾ സമുദായ നേതാക്കളോട് പരാതി പറഞ്ഞു.

മതംമാറ്റനീക്കം തടയണമെന്നാവശ്യപ്പെട്ട് സമുദായാംഗങ്ങൾ പൊലീസ് സ്റ്റേഷനുമുന്നിൽ സമരം നടത്തി. സമുദായത്തെ കൂട്ടമായി മതപരിവർത്തനം നടത്താൻ മിഷനറിമാർ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രദേശവാസിയായ മദൻ ബുഗുഡിയുടെ സഹായം മിഷനറിമാർക്ക് ലഭിക്കുന്നുണ്ട്. പൊലീസ് ഇയാൾക്കെതിരെയും മറ്റ് 14 പേർക്കെതിരെയും കേസെടുത്ത് അന്വേഷണം തുടങ്ങി.

കർണാടകയിൽ സെപ്റ്റംബർ 30നാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. നിയമം ക്രിസ്ത്യൻ മത വിശ്വാസികൾക്ക് നേരെ പൊലീസ് പ്രയോഗിക്കുകയാണെന്ന് ആരോപണമുണ്ട് . അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളിൽപോലും നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തി.

മാണ്ഡ്യ താലൂക്കിലെ കെ.എം. ദൊഡ്ഡിയിലെ ക്രിസ്ത്യൻപള്ളിക്ക് സമീപത്തെ ഭാരതി കോളജ് പരിസരത്ത് ലഘുലേഖകൾ വിതരണം ചെയ്ത അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥികൾക്കിടയിൽ മതപരിവർത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യൻ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ച് ഇവരെ ഒരു സംഘം തടഞ്ഞുവെക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഈ നിയമപ്രകാരം കേസെടുത്തു. ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നിയമം ക്രിസ്ത്യാനികൾക്ക് നേരെയാണ് പ്രയോഗിക്കുകയെന്നും മതസൗഹാർദത്തിന് ഭീഷണിയാകുമെന്നും ബംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ നേരത്തേ പറഞ്ഞിരുന്നു. ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും നിയമത്തിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് പടരുന്ന മതപരമായ അസഹിഷ്ണുതക്കും വിവേചനത്തിനും വളം വെക്കുന്നതാണ് നിയമമെന്നാണ് വ്യാപക ആരോപണം.

സ്കൂളിൽ മതപ്രാർഥന; അതിലും വിവേചനം

ബംഗളൂരു: സ്കൂളിൽ കായികദിന പരിപാടിയിൽ മൂന്ന് മതങ്ങളിൽ നിന്നുമുള്ള പ്രാർഥന വിദ്യാർഥികൾ ചൊല്ലി. എന്നാൽ, ഇസ്ലാമിന്‍റേത് പറ്റില്ലെന്ന് ആരോപിച്ച് ഹിന്ദുത്വവാദികൾ രംഗത്തെത്തി. കർണാടകയിലെ ഉഡുപ്പിയിലെ മദർ തെരേസ മെമ്മോറിയൽ സ്കൂളിലാണ് സംഭവം.

വാർഷിക കായികദിന ആഘോഷചടങ്ങിൽ സ്വാഗതച്ചടങ്ങിൽ കുട്ടികൾ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ പ്രാർഥനകൾ ചൊല്ലിയിരുന്നു. എന്നാൽ പള്ളിയിലെ ബാങ്കുവിളിച്ചെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകർ സ്കൂളിൽ എത്തി പ്രതിഷേധിച്ചു. വിവാദം വേണ്ടെന്ന് കരുതി സ്കൂൾ അധികൃതർ ക്ഷമ പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseBangalore Newsconversion
News Summary - Case against 15 people who tried to change their religion
Next Story