ഇന്ത്യയിലേക്ക് മടങ്ങാൻ സുരക്ഷാ ഭീഷണിയുണ്ടെന്ന് നീരവ് മോദി
text_fieldsമുംബൈ: തനിക്കെതിരായ കേസ് രാഷ്ട്രീയവത്കരിച്ചതിനാൽ ഇന്ത്യയിലേക്ക് മടങ്ങാൻ സുരക്ഷാ ഭീഷണിയുണ്ടെന്ന് പഞ ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി. വിദേശത്ത് ഒളിവിൽ കഴിയുന്ന നീരവിന് വേണ്ടി അഭി ഭാഷകനാണ് മുംബൈ പ്രത്യേക കോടതി മുമ്പാകെ ഇങ്ങനെ ബോധിപ്പിച്ചത്.
സാമ്പത്തിക തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളികൾക്കെതിരായ ‘ഫ്യൂജിറ്റിവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട്’, കള്ളപ്പണം വെളുപ്പിക്കൽ നിയമം എന്നിവ പ്രകാരമാണ് നീരവ് മോദിക്കെതിരായ കേസ്. ചില രാഷ്ട്രീയക്കാർ തന്നെ മുൻധാരണയോടെ കുറ്റവാളിയായി മുദ്രകുത്തിയെന്നും പ്രതിഷേധങ്ങളിൽ തെൻറ കോലം കത്തിെച്ചന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിച്ച മറുപടിയിൽ നീരവ് പറഞ്ഞു.
കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസുകൾക്ക് കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, നീരവ് മൂന്നു തവണ നൽകിയ നോട്ടീസുകളോട് പ്രതികരിച്ചില്ലെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്.
നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് 14,000 േകാടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.