Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുമുരുകനെ റിമാൻഡ്...

തിരുമുരുകനെ റിമാൻഡ് ചെയ്യാനാവില്ലെന്ന് കോടതി

text_fields
bookmark_border
തിരുമുരുകനെ റിമാൻഡ് ചെയ്യാനാവില്ലെന്ന് കോടതി
cancel

ചെന്നൈ: ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്ത തമിഴ്നാട്ടിലെ സാമൂഹിക സംഘടന പ്രവർത്തകൻ തിരുമുരുകൻ ഗാന്ധിയെ റിമാൻഡ് ചെയ്യാൻ ചെൈന്ന സൈദാപേട്ട മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പ്രകാശ് വിസമ്മതിച്ചു. തൂത്തുക്കുടി സ്റ്റെർലൈറ്റ് പൊലീസ് വെടിവെപ്പിൽ 13പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് െഎക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ സെമിനാറിൽ സംസാരിച്ച് മടങ്ങിയ ‘േമയ് 17’ സംഘടനയുടെ ചീഫ് കോഒാഡിനേറ്ററായ തിരുമുരുകൻ ഗാന്ധിയെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 

ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ വിവര സാേങ്കതിക വിഭാഗത്തിെൻറ ചുമതല വഹിക്കുന്ന അമീർഹുസൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുമുരുകൻ ഗാന്ധിക്കെതിരെ ദേശസുരക്ഷ നിയമം ചുമത്തി തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറെപ്പടുവിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്

രാജ്യദ്രോഹ കുറ്റം ചുമത്താൻ മാത്രം തിരുമുരുകൻ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് കോടതി ചോദിച്ചു. െഎക്യരാഷ്ട്ര സഭയുടെ ഫോറത്തിൽ തിരുമുരുകൻ ഗാന്ധി നടത്തിയ പ്രസംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് അമീർഹുസൈൻ പരാതി നൽകിയത്.  തിരുമുരുകൻ ഗാന്ധി പോസ്റ്റിട്ടതിന് പൊലീസിെൻറ കൈയിൽ എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു. 

ജൂൺ 28ന് ഫേസ്ബുക്കിൽ ഇൗ പോസ്റ്റിട്ടതിനുശേഷം പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളും ക്രമസമാധാന പ്രശ്നങ്ങളും സംബന്ധിച്ച് പൊലീസ് വിശദീകരണം നൽകണം. െഎക്യരാഷ്ട്രസഭ സെമിനാറിൽ വിമർശനപരമായ പ്രസംഗം നടത്തിയാൽ മറുപടി നൽകാൻ ഇന്ത്യയുടെ പ്രതിനിധി ഉണ്ടാവുമെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ അദ്ദേഹത്തെ 24 മണിക്കൂർ കൂടി ചോദ്യംചെയ്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. തിരുമുരുകൻ ഗാന്ധിയുടെ അറസ്റ്റ് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsThirumurugan Gandhi
News Summary - Cant Remand Thirumurukan - India news
Next Story