‘മുസ്ലിംകളെ തുറങ്കിലിടുകയോ കാട്ടിലയക്കുകയോ ചെയ്യണം’; ഡോക്ടറുടെ വിദ്വേഷ വിഡിയോ പുറത്ത്
text_fieldsകാൺപൂർ: ഉത്തർപ്രദേശിൽ വനിത ഡോക്ടർ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെയും മുസ്ലിംകളെയും അധിക്ഷേപിക്കുന്ന വിഡിയോ പുറത്ത്. തബ്ലീഗ് പ്രവർത്തകരെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുകയും ആശുപത്രികളിലേക്കല്ല പകരം അവരെ ജയിലിൽ അടക്കണമെന്നും വിഡിയോയിൽ ഡോക്ടർ ആരതി ലാൽചന്ദനി ആവശ്യപ്പെടുന്നതായി കാണാം. കോവിഡ് ബാധിതനായ തബ്ലീഗ് പ്രവർത്തകൻ ഡോക്ടറുടെ മേൽതുപ്പിയെന്നും ബിരിയാണി ആവശ്യപ്പെട്ടുവെന്നും ആേരാപിച്ച് രംഗത്തെത്തിയത് ഈ ഡോക്ടറായിരുന്നു.
കാൺപൂരിലെ ഗുണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് ആരതി ലാൽചന്ദനി. സിറ്റി ജേണലിസ്റ്റ് ഷൂട്ട് ചെയ്തതാണ് അഞ്ചുമിനിറ്റ് വിഡിയോ. തബ്ലീഗുകാർക്കെതിരെയും പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരെയും അവർ ആക്രോശിക്കുന്നത് വിഡിയോയിലുണ്ട്.
Dr. Aarti Lalchandani refers COVID +ve Muslims as terrorists, Wants govt to send Jamatis to Jungle & Jail instead of exhausting resources. She is the same lady who'd earlier alleged that Jamatis were spitting, misbehaving & demanding Biryani. @DMKanpurpic.twitter.com/N05xM78D2p
— Mohammed Zubair (@zoo_bear) May 31, 2020
‘ഭീകരവാദികൾക്ക് വി.ഐ.പി പരിഗണനയാണ് നമ്മൾ നൽകുന്നത്. അവർ കാരണമാണ് കുറേ ഡോക്ടർമാർ ക്വാറൻറീനിൽ പോകേണ്ടി വന്നത്. പ്രീണന നയമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക വഴി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുടരുന്നത്. അവരെ ജയിലിലടക്കണം’ -രണ്ടുമാസം പഴക്കമുള്ള വിഡിയോയിൽ ഡോക്ടർ പറയുന്നു. ‘അവരെ ഒന്നുകിൽ കാട്ടിലേക്കയക്കുകയോ കാരാഗ്രഹത്തിലടക്കുകയോ ചെയ്യണം. ഈ 30 കോടി കാരണമാണ് 100 കോടിയാളുകൾ അനുഭവിക്കുന്നത്. അവർ കാരണമാണ് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്’ വിഡിയോയുടെ മറ്റെരു ഭാഗത്ത് അവർ മുസ്ലിംകളെ ഒന്നടങ്കം ആക്ഷേപിക്കുന്നു.
എന്നാൽ സംഭവം വിവാദമായതോടെ വിഡിയോ മോർഫ് ചെയ്തതാണെന്നാണ് ഡോക്ടർ പറയുന്നത്. ‘നല്ല സമ്മർദ്ദം അനുഭവിക്കുന്ന വേളയിലാണ് ഈ ഒളികാമറ ഓപറേഷൻ നടത്തിയത്. മോർഫിങ്ങിലൂടെ ചിലയാളുകൾ ഇവിടത്തെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. ഞാനൊരു സമുദായത്തെയും പേരെടുത്ത് പരാമർശിച്ചിട്ടില്ല. ആ സമുദായത്തോടെനിക്ക് സ്നേഹമാണ്. ഞാനവർക്കെെൻറ ജീവൻ കൊടുക്കും’- ഡോക്ടർ പ്രതികരിച്ചു.
വിഡിയോയുടെ കാര്യത്തിൽ അന്വേഷണം നടത്തി വല്ല വാസ്തവവും ഉണ്ടെങ്കിൽ ഡോക്ടർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് മുൻ എം.പിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ സുഭാഷിണി അലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.