വിജ്ഞാപനത്തിൽനിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കുന്നത് പരിഗണനയിൽ
text_fieldsന്യൂഡൽഹി: കശാപ്പ് നിരോധനം സംബന്ധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം കനക്കുന്നു. തമിഴ്നാട്, പശ്ചിമ ബംഗാൾ, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കടുത്ത എതിർപ്പാണ് ഉയരുന്നത്. ഭരണഘടന ചട്ടങ്ങളുടെ ലംഘനം, ഫെഡറൽ ചട്ടലംഘനം, മൗലികാവകാശ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി വിജ്ഞാപനത്തിനെതിരെ കോടതി കയറാൻ ഒരുങ്ങുകയാണ് കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ.
സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറുന്ന കേന്ദ്രനിലപാട് തിരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കേന്ദ്ര സർക്കാർ വിജ്ഞാപനം ഭരണഘടന വിരുദ്ധമാണെന്നും അത് ബംഗാളിൽ നടപ്പാക്കില്ലെന്നും അവർ വ്യക്തമാക്കി. മേയ് 31ന് തമിഴ്നാട്ടിൽ പ്രതിഷേധം ആചരിക്കുമെന്ന് ഡി.എം.കെ പ്രഖ്യാപിച്ചു. വിജ്ഞാപനം പിൻവലിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി ആവശ്യപ്പെട്ടു.ഉത്തരവിെൻറ മറവിൽ ഗോരക്ഷ ഗുണ്ടകൾ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യവും രൂപംകൊണ്ടിട്ടുണ്ട്. മാലേഗാവിൽ മാംസവിൽപന നടത്തിയവരെ മർദിക്കുന്നതിെൻറ വിഡിയോ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരിൽ കശാപ്പ് നിരോധനത്തിലേക്ക് നയിക്കുന്ന വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയത് സംസ്ഥാനങ്ങൾക്ക് ബാധകമാക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൃഗപരിപാലനം സംസ്ഥാന വിഷയമാണെങ്കിലും മൃഗങ്ങേളാടുള്ള ക്രൂരതയെന്ന പേരിലുള്ളതാക്കി കേന്ദ്രവിജ്ഞാപനത്തിന് സംസ്ഥാന തലത്തിൽ നിയമസാധുത നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രതിഷേധം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ കശാപ്പ് നിരോധനം സംബന്ധിച്ച വിജ്ഞാപനം തിരുത്താൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കശാപ്പിന് ചന്തയിൽ വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ച കന്നുകാലികളുടെ പട്ടികയിൽനിന്ന് പോത്ത്, എരുമ എന്നിവയെ ഒഴിവാക്കുന്നതാണ് പരിസ്ഥിതി മന്ത്രാലയത്തിെൻറ പരിഗണനയിലുള്ളത്. ഇതിന് കന്നുകാലിയുടെ നിർവചനം ഭേദഗതി ചെയ്തേക്കും. അതോടെ ബീഫ് കന്നുകാലി മാംസത്തിെൻറ പട്ടികക്ക് പുറത്താവും. എന്നാൽ, മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം മേയ് 23ന് പുറത്തിറക്കിയ കാലിച്ചന്ത നിന്ത്രണച്ചട്ട വിജ്ഞാപനത്തിൽ മറ്റു ഭേദഗതികൾ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.