പൗരത്വ ഭേദഗതി ബിൽ: 16 പേർ വോട്ടു ചെയ്തില്ല
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ വോട്ടിനിട്ടപ്പോൾ ആകെ 240 എം.പിമാരിൽ ഹാജരാകാത്ത 16 പേരുടെ വിവരം രാജ്യസഭ പുറത്തുവിട്ടു. ബില്ലിനെ എതിർത്ത് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ച ബി.എസ്.പിയുടെ രണ്ടും ജനതാദൾ (എസ്) ഏക അംഗവും വോെട്ടടുപ്പിൽ പെങ്കടുക്കാത്തത് വിവാദമായി.
ബി.എസ്.പിയുടെ രാജാറാമും അശോക് സിദ്ധാർഥുമാണ് വോെട്ടടുപ്പിനില്ലാതിരുന്നത്. ജനതാദൾ (എസ്) ഏക അംഗമായ ഡി. കുപേന്ദ്ര റെഡ്ഢി എതിർത്തു വോട്ടുചെയ്യുമെന്ന് പ്രസംഗിച്ച ശേഷമാണ് ബിൽ വോട്ടിനിട്ടപ്പോൾ മുങ്ങിയത്. ബില്ലിനെ എതിർത്ത തെലങ്കാന രാഷ്ട്രീയ സമിതിയുടെ ധർമപുരി ശ്രീനിവാസും ഹാജരുണ്ടായില്ല. സഞ്ജയ് റാവത്തടക്കം ശിവസേനയുടെ മൂന്ന് അംഗങ്ങൾ ഇറങ്ങിയപ്പോൾ എൻ.സി.പിയുടെ മജീദ് മേമനും വന്ദന ചവാനും വ്യാഴാഴ്ച സഭയിൽ ഹാജരുണ്ടായില്ല. സഭയിലുണ്ടായിരുന്ന മുതിർന്ന എൻ.സി.പി നേതാക്കളായ ശരത് പവാറും പ്രഫുൽ പേട്ടലും എതിർത്ത് വോട്ടു ചെയ്തു.
ബില്ലിന് അനുകൂലമായി 125 വോട്ടു കിട്ടിയ രാജ്യസഭയിൽ പ്രതികൂലമായി 105 വോട്ടു കിട്ടിയെന്ന് സഭ പിരിയും മുമ്പ് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചിരുന്നു. എതിർത്ത് വോട്ടു ചെയ്തവരുടെ എണ്ണം 99 ആണെന്ന് രാജ്യസഭ പിന്നീട് തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.