പ്രതിഷേധം കത്തിപ്പടരുന്നു; രാജ്യ തലസ്ഥാനം യുദ്ധക്കളം
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് ഞായറാഴ്ച രാജ്യതലസ്ഥാനം യുദ്ധക്കളമായി. കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയ കാമ്പസിനകത്ത് ഡൽഹി പൊലീസ് നടത്തിയ തേർവാഴ്ചയിൽ മലയാളികളടക്കം നൂറിലേറെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. നൂറോളം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥികൾെക്കാപ്പം പ്രക്ഷോഭത്തിനിറങ്ങിയ യുവാവിന് െവടിയേറ്റു.
ജാമിഅ നഗറുകാരായ നിരവധി പേർക്കും രണ്ട് അഗ്നിശമന സൈനികർക്കും പരിക്കുണ്ട്. പൊലീസ് കാമ്പസിൽ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രാത്രി ഡൽഹി പൊലീസ് ആസ്ഥാനം വളഞ്ഞു. ഒമ്പത് മണിക്കൂർ ഉപരോധത്തിന് ശേഷം പുലർച്ചയോടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സംഘർഷത്തിൽ നാല് സർക്കാർ ബസും സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയായി. പത്തോളം ബസുകൾ എറിഞ്ഞുതകർത്തു. കാമ്പസിനു പുറത്ത് നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ ജാമിഅ നഗറിലെ തമീമിനെ ജുൈലന ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ കൈകളുയർത്തിപ്പിടിച്ച് കുറ്റവാളികളെ പോലെ പരേഡ് നടത്തിയാണ് കാമ്പസിൽനിന്ന് കൊണ്ടുപോയത്്. രാത്രി ഒമ്പതിനു ശേഷവും കാമ്പസിലെ പൊലീസ് അതിക്രമങ്ങളിൽ പരിക്കേറ്റവരെ കൊണ്ടു നിറഞ്ഞ ഹോളി ഫാമിലി ആശുപത്രിയിൽ മലയാളികളായ വി.പി. മുബശ്ശിറും ശഹീൻ അബ്ദുല്ലയുമുണ്ട്.
ജാമിഅയിൽനിന്ന് ഞായറാഴ്ച വൈകീട്ട് നാലിന് ജന്തർ മന്തറിേലക്ക് നീങ്ങിയ വിദ്യാർഥികൾക്കൊപ്പം ആയിരക്കണക്കിന് നാട്ടുകാരും ചേർന്നു. തെക്കൻ ഡൽഹിയിലെ ഡൽഹി-മഥുര റോഡിൽ ന്യൂ ഫ്രൻഡ്സ് കോളനിയിൽ മാർച്ച് തടഞ്ഞ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവുമുപയോഗിച്ച് നേരിട്ടതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
പൗരത്വ ബില്ലിൽ ജാമിഅ നഗറിലും പരിസരങ്ങളിലും ഉച്ചക്ക് രണ്ടിനു ശേഷം ബന്ദിന് ആഹ്വാനമുണ്ടായിരുന്നതിനാൽ പൊതുജനങ്ങളും മാർച്ചിലുണ്ടായിരുന്നു. യൂനിഫോമിലും മഫ്തിയിലുമുള്ള പൊലീസുകാർ വിദ്യാർഥിനികളടക്കം കണ്ണിൽക്കണ്ടവരെയെല്ലാം സരായ് ജുലൈനയിൽനിന്ന് ജാമിഅയുടെ ഭാഗത്തേക്ക് അടിച്ചോടിച്ചു. വിദ്യാർഥികൾ ഒന്നടങ്കം സവർകലാശാല പരിസരത്തേക്ക് നീങ്ങുന്നതിനിടയിലാണ് രണ്ട് കിലോമീറ്റർ അകലെ എതിർദിശയിൽ ബസുകൾക്ക് നേെര തീവെപ്പും കല്ലേറും നടന്നത്.
യാത്രക്കാരെയല്ലാം ബസിൽനിന്ന് ഇറക്കിവിട്ട ശേഷം തീവെക്കുകയായിരുെന്നന്ന് ഡ്രൈവർമാർ പറഞ്ഞു. ബസുകൾ കത്തി തീരുന്നത് വരെ പൊലീസ് വന്നില്ലെന്നും അതുമൂലം അഗ്നിശമനക്കാർക്കും തീയണക്കാൻ കഴിഞ്ഞില്ലെന്നും ഡ്രൈവർമാർ പറഞ്ഞു.
പ്രക്ഷോഭകരോ വിദ്യാർഥികളോ ഇല്ലാത്ത മഥുര റോഡിലെ ആശ്രം ചൗക്കിനടുത്ത് ബസുകൾക്കും വാഹനങ്ങൾക്കും ഡൽഹി പൊലീസ് തന്നെ തീവെക്കുന്നതിെൻറ ദൃശ്യങ്ങൾ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഇതിനെക്കുറിച്ച് പ്രതികരിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. സമാധാനം കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആഹ്വാനം ചെയ്തു.
അതിനിടെ മമത ബാനർജി നേരിട്ട് സമരമുഖത്തിറങ്ങിയ പശ്ചിമ ബംഗാളിലെ അഞ്ചു ജില്ലകളിൽ ഇൻറർനെറ്റ് വിലക്കേർപ്പെടുത്തി. അസമിൽ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ രണ്ട് പേർ ഞായറാഴ്ച മരണപ്പെട്ടു. നാഗാലാൻഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്.
നാഗാലാൻഡിൽ പൗരത്വ ഭേദഗതി നിയമത്തിൽ ഇളവ് ക്രിസ്മസിനുശേഷം പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.