പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി
text_fieldsന്യൂഡൽഹി: രാജ്യവ്യാപകമായുള്ള പ്രതിഷേധത്തിനിടെ ദേശീയ പൗരത്വപ്പട്ടികക്ക് മുന്നോടിയായുള്ള പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും കടന്നു. മതത്തിെൻറ പേരിൽ ജനങ്ങളെ രണ്ടാക്കി വിഭജിക്കുന്ന ബിൽ നിയമമാകുന്നതിന് ഇനി രാഷ്ട്രപതിയുടെ മേലൊപ്പു മാത്രമാണ് ബാക്കി. ഒമ്പതു മണിക്കൂർ നീണ്ട ചർച്ചക്കും വോെട്ടടുപ്പിനുമൊടുവിൽ 105നെതിരെ 125 വോട്ടിനാണ് പാർലമെൻറിെൻറ ഉപരിസഭ അംഗീകാരം നൽകിയത്. ലോക്സഭയിൽ പിന്തുണച്ച ശിവസേന എതിർക്കുമെന്ന് രാജ്യസഭയിൽ പ്രസംഗിച്ചശേഷം വോെട്ടടുപ്പിൽ പെങ്കടുക്കാതെ ഇറങ്ങിപ്പോയി. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യം സഭ വോട്ടിനിട്ടു തള്ളി.
അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നും 2014 ഡിസംബർ 31 വരെ വന്ന മുസ്ലിംകളല്ലാത്ത ആറു മതക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള ബില്ലാണ് രാജ്യസഭ പാസാക്കിയത്. കോൺഗ്രസ്-എൻ.സി.പി പിന്തുണയോടെ മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ചത് കോൺഗ്രസിെൻറ ശക്തമായ പ്രതിഷേധത്തിനിടയാക്കിയതിനെ തുടർന്നാണ് രാജ്യസഭയിൽ നിലപാടു മാറ്റിയത്. ശിവസേനയെ പ്രതിനിധാനംചെയ്ത് സംസാരിച്ച സഞ്ജയ് റാവത്ത് തങ്ങൾ ബില്ലിനെ എതിർക്കുമെന്ന് അറിയിച്ചുവെങ്കിലും വോെട്ടടുപ്പിലേക്ക് കടക്കുംമുമ്പ് രാജ്യസഭ വിട്ടത് എല്ലാവരെയും അമ്പരപ്പിച്ചു.
Rajya Sabha negated the motion for sending #CitizenshipAmendmentBill2019 to Select Committee. 124 members voted against it while 99 members voted in its favour. The motion was moved by CPI(M) MP, KK Ragesh. https://t.co/NtCUGiqMFI
— ANI (@ANI) December 11, 2019
ഹാജരുണ്ടായിരുന്ന അംഗങ്ങളിൽ ഒരാൾ മാത്രം വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. അതേസമയം, ബില്ലിനെ ലോക്സഭയിൽ പിന്തുണച്ചതിെൻറ പേരിൽ ഭിന്നത ഉടലെടുത്ത ജനതാദൾ-യു രാജ്യസഭയിലും അനുകൂലമായി വോട്ടുചെയ്തു. പൗരത്വ ബില്ലിനോട് എതിർപ്പുള്ള എൻ.സി.പിയുടെ രണ്ട് അംഗങ്ങളും കേരളത്തിൽനിന്നുള്ള ജനതാദൾ-എസ് അംഗം എം.പി. വീരേന്ദ്രകുമാറും അനാരോഗ്യംമൂലം സഭയിലെത്തിയിരുന്നില്ല. മറുപക്ഷത്ത് വൃക്കരോഗിയായ അംഗത്തെ വോെട്ടടുപ്പിനു മാത്രമായി ബി.ജെ.പി കൊണ്ടുവരുകയും ചെയ്തു.
കേരളത്തിൽനിന്നുള്ള മറ്റെല്ലാ എം.പിമാരും എതിർത്ത് വോട്ടുചെയ്തു. കേരളത്തിൽനിന്നുള്ള എം.പിയല്ലെങ്കിലും ബി.ജെ.പി സഭയിലെത്തിച്ച മലയാളി എം.പി അൽഫോൻസ് കണ്ണന്താനവും ബില്ലിനെ അനുകൂലിച്ച് സംസാരിച്ചപ്പോൾ കേരള എം.പിമാരായ ബിനോയ് വിശ്വവും കെ.കെ. രാഗേഷും എതിർത്തും സംസാരിച്ചു. ഇവർ ഇരുവരും എളമരം കരീമും ചേർന്നാണ് മറ്റു പ്രതിപക്ഷ എം.പിമാർക്കൊപ്പം ബിൽ വോട്ടിനിടണമെന്ന ആവശ്യമുന്നയിച്ചത്. അയൽപക്കത്തെ മൂന്നു രാജ്യങ്ങളുടെ പേരുകൾക്കു പകരം ‘അയൽരാജ്യങ്ങൾ’ എന്നാക്കാനും ‘ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാരായ’ (മുസ്ലിംകളല്ലാത്ത) ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുമെന്നത് മാറ്റി ‘ന്യൂനപക്ഷങ്ങൾക്ക്’ എന്നാക്കാനുമുള്ള നിയമഭേദഗതികളും സഭ വോട്ടിനിട്ടു തള്ളി.
മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കുന്ന ഭരണഘടനവിരുദ്ധമായ ബില്ലിൽനിന്ന് പിന്മാറണമെന്ന പ്രതിപക്ഷത്തിെൻറയും പൗരാവകാശ സംഘടനകളുടെയും ആവശ്യം ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവർത്തിച്ച് നിരസിച്ചു. ഇന്ത്യൻ മുസ്ലിംകളുടെ പൗരത്വമില്ലാതാക്കാനുള്ളതല്ല, അയൽരാജ്യങ്ങളിലെ മറ്റുള്ളവർക്ക് പൗരത്വം കൊടുക്കാനുള്ളതാണ് ബിൽ എന്ന് അമിത് ഷാ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.