Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ രജിസ്റ്ററിന്...

പൗരത്വ രജിസ്റ്ററിന് തീരുമാനമില്ല –കേന്ദ്രം

text_fields
bookmark_border
പൗരത്വ രജിസ്റ്ററിന് തീരുമാനമില്ല –കേന്ദ്രം
cancel
camera_altamith-sha

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) തയാറാക്കുന്നതിന് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പാർലമെൻറ് സമിതിയെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തവണ സെൻസസ് ഡിജിറ്റൽ രൂപത്തിലാണെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണിത്. കോവിഡ് മൂലം സെൻസസും ജനസംഖ്യാ രജിസ്റ്ററുമായി (എൻ.പി.ആർ) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. സെൻസസിനുവേണ്ടി ശേഖരിക്കുന്ന എല്ലാ വിവരങ്ങളും രഹസ്യമായിരിക്കുമെന്ന് സർക്കാർ വിശദീകരിച്ചു. ഭരണപരമായ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കും. സെൻസസിനെക്കുറിച്ചും എൻ.പി.ആറിനെക്കുറിച്ചും ജനങ്ങൾക്കുള്ള ഭയാശങ്കകൾ നേരത്തേ പാർലമെൻറ് സമിതി ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

സെൻസസ്, എൻ.പി.ആർ എന്നിവയെക്കുറിച്ച് വ്യക്തത നൽകുന്ന വിപുലമായ പ്രചാരണം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. എൻ.പി.ആറിനെയും ആധാറിനെയും ബന്ധിപ്പിക്കില്ല. പേരുകളുടെ ഇരട്ടിപ്പ് ഒഴിവാക്കാനും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കൃത്യമായി നിർണയിക്കാനുമാണ് ആധാർ ഉപയോഗപ്പെടുത്തുന്നത്. എൻ.പി.ആർ ജനസംഖ്യയുമായി ബന്ധപ്പെട്ട രജിസ്റ്ററാണെന്നും സർക്കാർ വിശദീകരിച്ചു.

പൗരത്വ നിയമഭേദഗതിക്ക് അനുസൃതമായ ചട്ടങ്ങൾ രൂപപ്പെടുത്താൻ ആറു മാസം കൂടി എടുക്കുമെന്ന് സർക്കാർ അറിയിച്ചു. ചട്ടം രൂപപ്പെടുത്തുന്ന കാര്യത്തിൽ ബന്ധപ്പെട്ട സഭാ സമിതികൾ സമയം നീട്ടിനൽകിയതായും ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ വിശദീകരിച്ചു. രാജ്യസഭ സമിതി ജൂലൈ ഒമ്പതു വരെയും ലോക്സഭ സമിതി ഏപ്രിൽ ഒമ്പതു വരെയുമാണ് സമയം നൽകിയിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമം കഴിഞ്ഞ വർഷം ജനുവരി 10നാണ് പ്രാബല്യത്തിൽ വന്നത്. പൗരത്വ നിയമ ഭേദഗതി, എൻ.ആർ.സി എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് എൻ.പി.ആർ പ്രവർത്തനവുമായി സഹകരിക്കില്ലെന്ന് നിരവധി സംസ്ഥാനങ്ങൾ നിലപാട് എടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NRCCitizenship Amendment Act
News Summary - CAA rules may take six more months; no decision yet on NRC
Next Story