പൗരത്വ പ്രക്ഷോഭം: പിണറായിയെ ആയുധമാക്കി മോദി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയി ട്ടുണ്ടെന്ന് രാജ്യസഭയിൽ ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണ റായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം തെളിവായി പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.
‘കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ തീവ്രവാദ ഗ്രൂപ്പുകളുടെ കൈയുണ്ടെന്നാണ് മു ഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊരു അരാജകവ ാദം കൊണ്ടാണ് നിങ്ങൾ കേരളത്തിൽ പ്രയാസത്തിലായത് അത്തരമൊരു അരാജകത്വത്തെ ഡൽഹി യിലും രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലും പിന്തുണക്കാൻ എങ്ങനെയാണ് കഴിയുന്നത്’ -സി.പി.എം അംഗങ്ങളെ നോക്കി മോദി ചോദിച്ചു.
PM Modi in Rajya Sabha: Kerala's CM has said that extremist groups are behind the protest demonstrations going on in the state&warned of strict action against them. How can you support the same anarchy in Delhi or other parts of country with which you are troubled in your state? pic.twitter.com/OjdEvItnqV
— ANI (@ANI) February 6, 2020
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുന്ന വേളയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ വിമർശിക്കാൻ പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആയുധമാക്കിയത്.
മോദിയുടെ പ്രസ്താവനക്കെതിരെ കെ.കെ. രാഗേഷ് എം.പി സഭയിൽ ബഹളം വെച്ചു. മോദിയുടെ പ്രസ്താവന ഡസ്ക്കിലടിച്ച് ബി.ജെ.പി എം.പിമാർ സ്വാഗതം ചെയ്തു. സി.പി.എം നേതാവ് രംഗരാജൻ എതിർപ്പുമായി എഴുന്നേെറ്റങ്കിലും ഒന്നും പറയാൻ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു സമ്മതിച്ചില്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്ത് അരാജകത്വം വ്യാപിപ്പിക്കുകയാണെന്നും അക്രമം നടത്താനും മനുഷ്യാവകാശം വേണമെന്ന് ആവശ്യപ്പെടുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു –കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ പ്രതിപക്ഷമല്ല പ്രധാനമന്ത്രിയാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നെതന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സമരങ്ങളുടെ പേരില്‍ രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാെണന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേന്ദ്ര സര്‍ക്കാറിെൻറ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ സമരക്കാര്‍ക്ക് നേരെ നിറയൊഴിച്ചതും അതിന് ആഹ്വാനം ചെയ്തതും ആരാെണന്ന് ലോകം കണ്ടതാണ്. കളവ് പ്രചരിപ്പിക്കുമ്പോള്‍ താനിരിക്കുന്ന സ്ഥാനത്തിെൻറ പവിത്രത മാനിക്കാനെങ്കിലും പ്രധാനമന്ത്രി തയാറാവണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മോദി പറഞ്ഞത് വസ്തുതവിരുദ്ധം –എളമരം കരീം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തിനാകെ മാതൃകയായ കേരളത്തെയും മുഖ്യമന്ത്രിയെയും പറ്റി പ്രധാനമന്ത്രി പറഞ്ഞത് തീർത്തും വസ്തുതവിരുദ്ധ കാര്യങ്ങളാണെന്ന് സി.പി.എം രാജ്യസഭ ഉപനേതാവ് എളമരം കരീം.
കേരളത്തിൽ നടന്ന ചില സമരങ്ങളിൽ എസ്.ഡി.പി.ഐ പോലുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശത്തെ വളച്ചൊടിച്ച് രാജ്യത്ത് നടക്കുന്ന സമരങ്ങളെയാകെ ഇകഴ്ത്തിക്കാണിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചത് അദ്ദേഹത്തിെൻറ സ്ഥാനത്തിന് ചേർന്നതല്ല. തുടക്കം മുതൽ യോജിച്ച സമരങ്ങൾക്ക് ആഹ്വാനം ചെയ്യുകയും അതിനു നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കരീം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.