Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വഭേദഗതി...

പൗരത്വഭേദഗതി പ്രക്ഷോഭം: യു.പിയിൽ ഇൻറർനെറ്റ് നിരോധനം

text_fields
bookmark_border
പൗരത്വഭേദഗതി പ്രക്ഷോഭം: യു.പിയിൽ ഇൻറർനെറ്റ് നിരോധനം
cancel

ലഖ്േനാ: പൗരത്വഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് എട്ടു ജില്ലകളിൽ ഉത്തർപ്രദേശ് സർക്കാർ ഇൻറർനെറ്റ് നിരോധിച്ചു. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറ് വരെയാണ് നിരോധനം. പടിഞ്ഞാറൻ യു.പിയിലെ ബിജ്നോർ, ബുലന്ദ്ശഹർ, ആഗ്ര, ഫിറോസബാദ്, അലിഗഢ്, ഗാസിയബാദ്, സംഭാൽ, മുസഫർനഗർ എന്നിവിടങ്ങളിലാണ് ഇന്‍റർനെറ്റ് നിരോധിക്കുന്നത്.


അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന വിവിധ പ്രതിഷേധ പരിപാടികളിൽ പരിക്കേറ്റ മൂന്നു പേർ ഡൽഹിയിലെ ആശുപത്രികളിൽ മരണത്തിന് കീഴടങ്ങി. മുഹമ്മദ് ഷഫീഖ്, മുഖീം എന്നിവർ സഫ്ദർജങ് ആശുപത്രിയിലും മുഹമ്മദ് ഹാറൂൻ എയിംസിലുമാണ് മരിച്ചത്. കഴുത്തിന് വെടിയേറ്റ് അതി ഗുരുതരാവസ്ഥയിൽ ഫിറോസാബാദിലെ ആശുപത്രിയിൽനിന്നാണ് ഹാറൂനെ ഡൽഹിയിലേക്ക് മാറ്റിയിരുന്നത്. മറ്റു രണ്ടുപേരും സമാനമായി ഫിറോസാബാദിലെ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കായി എത്തിച്ചവരാണ്.

കൊല്ലപ്പെട്ട മുസ്ലിംകളുടെ വീട് സന്ദർശിക്കാതെ യു.പി മന്ത്രി
ബിജ്നോർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട രണ്ട് മുസ്ലിം യുവാക്കളുടെ വീട് സന്ദർശിക്കാതെ ഉത്തർപ്രദേശ് മന്ത്രി മടങ്ങിയത് വിവാദമായി. മന്ത്രി കപിൽ ദേവ് അഗർവാളാണ് ബിജ്നോറിലെ നെഹ്തോറിൽ പ്രതിഷേധത്തിനിടെ പരിക്കേറ്റ ഓം രാജ് സൈനിയുടെ വീട് സന്ദർശിച്ചത്.
ഇതേ മേഖലയിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ സുലൈമാൻ (20), അനസ് (25) എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തെ സന്ദർശിക്കാൻ മന്ത്രി തയാറായില്ല. സുലൈമാൻ പൊലീസ് വെടിയേറ്റാണ് മരിച്ചതെന്ന് അധികൃതർ പിന്നീട് സമ്മതിച്ചിരുന്നു.
ഐ.എ.എസിന് തയാറെടുക്കുകയായിരുന്ന സുലൈമാന് നമസ്കരിക്കാൻ പള്ളിയിൽ പോയി മടങ്ങുന്നതിനിടെയാണ് വെടിയേറ്റത്. കൊല്ലപ്പെട്ട മുസ്ലിംകളുടെ വീട് എന്തുകൊണ്ട് സന്ദർശിച്ചില്ലെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കലാപകാരികളുടെ വീട്ടിൽ താൻ എന്തിന് പോകണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഒരാഴ്ചയായി തുടരുന്ന ഭീതിദമായ പൊലീസ് ഭീകരവാഴ്ചയെക്കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിനുശേഷം കേന്ദ്ര മനുഷ്യാവകാശ കമീഷെൻറ ഇടപെടൽ. പൗരത്വ പ്രക്ഷോഭത്തിനുനേരെ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കമീഷൻ ഉത്തർപ്രദേശ് പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് തേടി.

അസമിൽ അണയാതെ പ്രതിഷേധം
ഗുവാഹതി: പൗരത്വഭേദഗതി നിയമത്തിനെതിരെ അസമിൽ പ്രതിഷേധം തുടരുന്നു. ഒാൾ അസം സ്റ്റുഡൻസ് യൂനിയൻ (ആസു), എ.ജെ.വൈ.സി.പി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. നിയമം റദ്ദാക്കുന്നതുവരെ പ്രേക്ഷാഭം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി. പ്രതിപക്ഷമായ കോൺഗ്രസിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 800 കി.മീറ്റർ പദയാത്ര ശിവസാഗർ ജില്ലയിലെത്തി. ആയിരങ്ങളാണ് പദയാത്രയിൽ പങ്കെടുക്കുന്നത്.
ഉദൽഗുരി ജില്ലയിലെ ടങ്ക്ളയിൽ ‘ആസു’വിെൻറ നേതൃത്വത്തിൽ നടത്തിയ റാലിക്ക് വൻ ജനക്കൂട്ടം എത്തി. നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ ഭക്ഷണം കവരാൻ ശ്രമിക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രമുഖ ഗായകൻ സുബീൻ ഗാർഗ് ഉൾപ്പെടെ നിരവധി കലാകാരന്മാരും പങ്കെടുത്തു. പ്രേക്ഷാഭം തുടരുമെന്ന് ‘ആസു’ പ്രസിഡൻറ് ദീപാങ്ക കുമാർ നാഥ് പറഞ്ഞു. എ.ജെ.വൈ.സി.പി തിൻസുകിയയിലെ ചലിഹ നഗറിൽ സംഘടിപ്പിച്ച റാലിക്ക് ആയിരങ്ങൾ എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA protestCAA UP
News Summary - CAA protest, UP-india news
Next Story