െപാലീസ് ലക്ഷ്യം പൗരത്വ സമരം; ഖാലിദിെൻറ കാൽ തല്ലിയൊടിച്ചു
text_fieldsന്യൂഡൽഹി: തങ്ങളുടെ കാവലിലും സഹായത്തിലും സംഘ് പരിവാർ അക്രമികൾ അഴിച്ചുവിട്ട വടക്കു കിഴക്കൻ ഡൽഹിയിലെ വർഗീയ ആക ്രമണത്തിെൻറ ലക്ഷ്യം പൗരത്വ സമരം അടിച്ചമർത്തലാണെന്ന് തെളിയിക്കുന്ന നടപടിയുമായി ഡൽഹി പൊലീസ് മുന്നോട്ട് . ഡൽഹിയിൽ തുടക്കം മുതൽ പൗരത്വ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഖാലിദ് സൈഫിയെ കസ്റ്റഡിയിലെടുത്ത് കാലുകൾ തല്ലിയൊടിച്ച് പീഡിപ്പിച്ച് ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. പൗരത്വ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ച ഖാലിദ് സ ൈഫി അടക്കമുള്ളവരുടെ ‘യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ്’ ഡൽഹി വർഗീയ ആക്രമണങ്ങൾക്ക് പ്രകോപനം സൃഷ്ടിച്ചുവെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തുവരികയും ചെയ്തു.
ഡൽഹിയിലെ മുസ്ലിം മധ്യവർഗ ം താമസിക്കുന്ന ഗീഥാ കോളനിക്കടുത്ത ഖുറേജിയിൽ പൗരത്വ സമരത്തിന് സജീവമായി രംഗത്തുണ്ടായിരുന്ന മുൻ കൗൺസിലർ കൂടിയായ ആക്ടിവിസ്റ്റ് ഇശ്റത്ത് ജഹാനെ അറസ്റ്റ് ചെയ്തിരുന്നു. അതിന് പിറകെയാണ് അക്രമസംഭവങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഖാലിദ് സൈഫിയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. വർഗീയ ആക്രമണങ്ങളുടെ മറവിൽ ഖുറേജിയിലെ സമരപന്തൽ പൊളിച്ചുനീക്കിയ പൊലീസ് നടപടി ഖാലിദ് സൈഫി ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ പൊലീസിെൻറ അടുത്തേക്ക് െചന്നപ്പോൾ പിടികൂടി സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി പീഡനമേൽപിക്കുകയായിരുന്നു. പൊലീസിനടുത്തേക്കു നടന്നു പോകുന്നതും കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് നടത്തികൊണ്ടുപോകുന്നതും കണ്ടവർ ഖാലിദ് സൈഫിയെ കഴിഞ്ഞ ദിവസം അടിച്ചു കാലൊടിച്ച നിലയിൽ വീൽചെയറിൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഞെട്ടിയത്. ഗോണ്ടയിലെ സബ്ജയിലിൽ നിന്നാണ് ഖാലിദിനെ കോടതിയിൽ ഹാജരാക്കിയത്.
ഹരിയാനയിലെ ഹാഫിസ് ജുനൈദിെൻറ ആൾക്കൂട്ട കൊലയെ തുടർന്ന് രാജ്യമെങ്ങും അരങ്ങേറുന്ന സംഘ് പരിവാറിെൻറ ആൾക്കൂട്ട ആക്രമണങ്ങൾക്കും കൊലകൾക്കും എതിരെ ‘യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ്’ എന്ന കൂട്ടായ്മ ഒരുക്കിയത് മുൻ ആം ആദ്മി പാർട്ടി നേതാവ് കുടിയായ ഖാലിദ് സൈഫിയായിരുന്നു. അണ്ണാ ഹസാരെേയാടൊപ്പം അരവിന്ദ് കെജ്രിവാൾ നടത്തിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ആം ആദ്മി പാർട്ടിയിലെത്തിപ്പെടുകയും അതിെൻറ ഉന്നതാധികാര സമിതി അംഗം വരെയാകുകയും ചെയ്ത ഏറെ സ്വാധീനമുള്ള യുവ നേതാവാണ് ഖാലിദ് സൈഫി. ഡൽഹിക്ക് പുറമെ മുംബൈ, ഗോവ, ബംഗളൂരു എന്നിവിടങ്ങിൽ വ്യാപനത്തിനായി ആം ആദ്മി പാർട്ടി നിയോഗിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം.
എന്നാൽ രോഹിങ്ക്യൻ അഭയാർഥി പ്രശ്നത്തിലും സ്ഥാനാർഥി നിർണയങ്ങളിലും കെജ്രിവാൾ മുസ്ലിം വിരുദ്ധ സമീപനം കാണിച്ചുവെന്ന് കുറ്റപ്പെടുത്തി ആപ് വിട്ട ഖാലിദ് അതിന് ശേഷമാണ് വിദ്വേഷത്തിനെതിരായ കൂട്ടായ്മയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്. പൗരത്വ ഭേദഗതി നിയമം പാർലമെൻറ് പാസാക്കുന്നതിന് മുെമ്പ ഡൽഹിയിൽ സമരത്തിനിറങ്ങിയ ഖാലിദ് സൈഫി, രാജ്യത്തെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സമരങ്ങളിൽ ഭാഗഭാക്കായിരുന്നു. ഖുറേജിയിൽ ശാഹീൻ ബാഗ് മാതൃകയിൽ സ്ത്രീകൾ നടത്തിയ സമരം പൊളിക്കാൻ നേരത്തെ പൊലീസ് നടത്തിയ നീക്കം പരാജയപ്പെടുത്തിയതും ഖാലിദായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട കൊലപാതകം അടക്കമുള്ള മുഴുവൻ കുറ്റങ്ങളും നിരപരാധികളായ പൗരത്വ സമരക്കാരുടെ മേലിൽ മാതൃകയിൽ പൗരത്വ സമരം അടിച്ചമർത്താനുള്ള നീക്കം ഡൽഹി പൊലീസ് നടത്തുന്നതെന്ന് വ്യാപകമായ പരാതിയുണ്ട്.
വർഗീയ ആക്രമണങ്ങൾ നടക്കാത്ത സ്ഥലങ്ങളിൽ പൗരത്വ പ്രക്ഷോഭം സംഘടിപ്പിച്ചവരെ വർഗീയ കലാപത്തിെൻറയും കൊലപാതകങ്ങളുടെയും കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ് ജയിലിലടച്ചതിന് പിറകെയാണ് ഉത്തർപ്രദേശിൽ യോഗിയുടെ പൊലീസ് ചെയ്തത് പോലെ അക്രമങ്ങൾക്ക് പിന്നിൽ പൗരത്വ സമരക്കാരാണെന്ന ഭാഷ്യവുമായി ആഭ്യന്തര മന്ത്രാലയം തന്നെ രംഗത്തുവന്നിരിക്കുന്നത്.
കേന്ദ്ര മന്ത്രി അമിത് ഷാക്ക് പുറമെ ബി.ജെ.പി വക്താക്കളും എം.പിമാരുമായ മീനാക്ഷി ലേഖിയും സുധാൻഷു ത്രിവേദിയും ഇൗ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. പൗരത്വ സമരങ്ങൾക്ക് നേരെ സംഘ് പരിവാറും പൊലീസും ചേർന്ന് ആക്രമണങ്ങൾ അഴിച്ചുവിടുകയും തുടർന്ന് അവയുടെ കുറ്റം മുഴുവനും നിരപരാധികളായ സമരക്കാർക്ക് മേൽ ചുമത്തുകയും ചെയ്ത ഉത്തർപ്രദേശിലെ ലഖ്നോ, മീറത്ത്, വരാണസി, കാൺപൂർ, മുസഫർ നഗർ, അലീഗഢ് നഗരങ്ങളിൽ അരങ്ങേറിയതിന് സമാനമായതും അതിനേക്കാൾ വ്യവസ്ഥാപിതവുമായ കലാപവും തുടർനടപടികളുമാണ് ഡൽഹിയിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.