Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതികൾക്കായുള്ള...

പ്രതികൾക്കായുള്ള പോസ്റ്റർ യുദ്ധവും പോപുലർ ഫ്രണ്ടും

text_fields
bookmark_border
UP BJP-RSS
cancel
camera_alt????? ????? ?????????????? ??????? ????????????? ??????????? ??.????.????-??.??.?? ??????????

കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ നേരിട്ടുവന്ന് സൃഷ്ടിച്ച പ്രകോപനത്തിെൻറ അടിസ് ഥാനത്തിൽ ആകാശ് ശർമയുടെ നേതൃത്വത്തിൽ സംഘ് പരിവാർ നടത്തിയ തീവെപ്പിെൻറയും മറ്റും ദൃശ്യങ്ങൾ കല്ലേറിനിടയിലും മുസ്ലിംകൾ പകർത്തിവെക്കുമെന്ന് ഉത്തർപ്രദേശ് പൊലീ സ് കരുതിയിട്ടുണ്ടാകില്ല. സംഘ്പരിവാറും പൊലീസും ചേർന്ന് പകൽ നടത്തിയ കൊള്ളിവെപ ്പിനും രാത്രി നടത്തിയ കൊള്ളക്കും ശേഷം നഗരത്തിലെ കുേറ മുസ്ലിംകളെ പ്രതികളായി ചിത്രീ കരിച്ച് ‘ആവശ്യമുണ്ട്’ എന്ന തലക്കെട്ടുമിട്ട് പോസ്റ്റർ ഇറക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത് അതായിരുന്നു.

മുസഫർനഗറിലുടനീളം ഒട്ടിച്ച പോസ്റ്റർ പൊലീസിന് തന്നെ തിരിച്ചടിയായി. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ വന്നത് മുതൽ നൂറുൽ ഹസനെ വെടിവെച്ചു കൊന്നതടക്കമുള്ള ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്ന നാട്ടുകാർ അവയിൽനിന്ന് ഒാരോ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകെൻറയും മുഖത്തിെൻറ ചിത്രങ്ങളെടുത്ത് ബദൽ പോസ്റ്റർ അടിച്ചിറക്കി മുസഫർനഗറിലുടനീളം ഒട്ടിച്ചു. യഥാർഥ പ്രതികൾ ആരെന്ന് വെളിപ്പെട്ടതോെട തീവെപ്പ് നടത്തിയ സംഘ്പരിവാറുകാരെ പേരിനെങ്കിലും പിടികൂടാൻ പൊലീസ് നിർബന്ധിതരായി.

up-police
യു.പി പൊലീസിെൻറ പോസ്റ്ററിന് മറുപടിയായി യഥാർഥ കലാപകാരികളുടെ ചിത്രങ്ങളുമായി ഇറക്കിയ പോസ്റ്റർ മുസഫർ നഗറിലെ മദീന ചൗക്കിൽ


അങ്ങനെയാണ് നിരവധി ഫോേട്ടാകളിലും വിഡിയോകളിലും പതിഞ്ഞ ആകാശ് ശർമയെ അറസ്റ്റ് ചെയ്യുന്നത്. മുസഫർനഗറിൽനിന്ന് മീറത്തിലും ബിജ്നോറിലുമെത്തുേമ്പാൾ ഒരേ തിരക്കഥയാണ് ഉത്തർപ്രദേശിൽ എല്ലായിടങ്ങളിലും നടപ്പാക്കിയതെന്ന് മനസ്സിലാകും. എല്ലാ നഗരങ്ങളിലും പോലീസുകാരല്ലാത്ത ഒരു കൂട്ടർ ലാത്തിച്ചാർജിനും തീവെപ്പിനുമിറങ്ങിയതിെൻറ ദൃശ്യങ്ങളാണ് എല്ലാവരും കാണിച്ചുതരുന്നത്. ഉത്തർപ്രദേശിലൊരിടത്തും പൗരത്വ സമരത്തിെൻറ പേരിൽ ഇലയനങ്ങാൻ അനുവദിക്കില്ലെന്ന വാശി മാത്രമായിരുന്നില്ല അതിന് പിന്നിൽ. മുഖ്യമന്ത്രി ആദിത്യനാഥ് എന്ന അജയ് ബിഷ്ട് പരസ്യമായി പ്രഖ്യാപിച്ച പ്രതികാരംവീട്ടൽ കൂടിയായിരുന്നു അത്. 

പൊലീസും അക്രമികളും ആസൂത്രിതമായി അഴിച്ചുവിട്ട തീവെപ്പിെൻറ നഷ്ടപരിഹാരത്തിന് ഒരു നഗരത്തിൽ തന്നെ 66 കടകൾ ജപ്തി ചെയ്യാൻ മുദ്രവെച്ചതോടെയാണ് ആദിത്യനാഥ് പ്രഖ്യാപിച്ച പ്രതികാരം അതിെൻറ പൂർണതയിലെത്തിയത്. അതുകൊണ്ടും തീരാത്ത പ്രതികാര ദാഹത്താലാണ് വ്യാപകമായ അക്രമത്തിെൻറ പഴി മുസ്ലിംകളുടെ മേൽ ചുമത്തുന്നതെന്ന് മുസഫർ നഗറിൽ പൂർണമായും കൊള്ളയടിക്കപ്പെട്ട മൊബൈൽ കടയുടെ ഉടമ മുഹമ്മദ് നദീം മാധ്യമത്തോട് പറഞ്ഞു. സ്വന്തം നിലക്ക് ഇത്രയും വ്യവസ്ഥാപിതമായി നടത്തിയ അക്രമങ്ങൾ മുസ്ലിംകളുടെ പേരിലാക്കണമെങ്കിൽ ആരെയെങ്കിലുമൊക്കെ േമൽ ചാർത്തണം. അതിനാണ് പോപുലർ ഫ്രണ്ടിനെ ചിത്രത്തിേലക്ക് കൊണ്ടുവരുന്നത്. നദീം കൂട്ടിേചർത്തു.

മുസഫർനഗറിലെന്നല്ല, ഉത്തർപ്രദേശിലൊരിടത്തും ഏതെങ്കിലും മുസ്ലിം സംഘടന നടത്തിയതല്ല പ്രതിഷേധം. വെള്ളിയാഴ്ച ജുമുഅക്ക് ഒാരോ പ്രദേശത്തുകാരും സ്വന്തം നിലക്ക് നടത്തിയതാണ്. രാജ്യത്തെല്ലായിടത്തും അതുണ്ടായിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം വളരെ ശാന്തമായി അവസാനിക്കേണ്ടതായിരുന്നുവെന്ന് പൊലീസ് അതിക്രമങ്ങൾ പുറത്തുകൊണ്ടുവന്ന മുസഫർനഗറിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ശാഹ് ടൈംസ് പത്രത്തിെൻറ എഡിറ്റർ ഗുൽഫൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വർഗീയകലാപമുണ്ടാക്കി അതിെൻറ രാഷ്ട്രീയമായ പ്രയോജനം ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ഒരു കൂട്ടർ നടത്തിയത്. കർട്ടനു പിന്നിൽനിന്ന് അവർ കൊടുത്ത നിർദേശപ്രകാരമാണ് െപാലീസ് പ്രവർത്തിച്ചതെന്നും ഗുൽഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleCAA protestUP BJP RSS
News Summary - CAA Protest in UP BJP RSS -Malayalam Article
Next Story