പൗരത്വ നിയമം: പ്രക്ഷോഭം തടയാൻ സംഭാഷണ നീക്കം
text_fieldsന്യൂഡൽഹി: പൗരത്വ നിയമത്തിലും പൗരത്വ പട്ടികയിലും യു.എൻ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. അതേസമയം, പൗരത്വ ദേഗഗതി നിയമത്തിനെതിരെ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ കഴിയില്ലെന്ന് വന്നേതാടെ ബന്ധപ്പെട്ട കക്ഷികളുമായി സംഭാഷണത്തിന് തയാറാണെന്ന സൂചനയും സർക്കാർ നൽകി.
പരസ്പര വിരുദ്ധമായ പ്രസ്താവനകൾക്കിടയിൽ ആധാർ കാർഡും പൗരത്വ രേഖയായി പരിഗണിക്കാമെന്ന അഭിപ്രായ പ്രകടനവും സർക്കാറിൽനിന്നു വന്നു. രാജ്യവ്യാപകമായി പ്രക്ഷോഭം പടർന്നതിനിടയിൽ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്രനിലപാട് വിശദീകരിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ പട്ടികയിലും െഎക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിൽ ദേശവ്യാപകമായ ഹിതപരിശോധന നടത്തണമെന്ന ആവശ്യം ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. തെരഞ്ഞെടുത്ത പാർലമെൻറ് പാസാക്കിയ നിയമത്തിന് ഹിതപരിശോധന വേണമെന്ന് പറയുന്നത് രാജ്യത്തെ 130 കോടി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജാവ്ദേക്കർ കുറ്റപ്പെടുത്തി. അതിനാൽ മമത മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷം ജനങ്ങളെ ഭയപ്പെടുത്തുകയാണ്. പൗരത്വ ദേദഗതി നിയമം ഇപ്പോൾ നിലവിൽ വന്നിേട്ടയുള്ളൂ. ഒരു ഇന്ത്യൻ പൗരനും ഭയക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ മന്ത്രിയോട് ഏത് രേഖയാണ് പൗരത്വത്തിനുള്ള െതളിവായി നിങ്ങൾ ചോദിക്കുന്നതെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചു. പൗരത്വം തെളിയിക്കാൻ ആധാർ അടക്കമുള്ളവ ഉണ്ടല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ആധാർ പൗരത്വ രേഖയല്ല എന്ന് അതിൽ രേഖപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചേപ്പാൾ മന്ത്രി അതിനെ കുറിച്ച് മറുപടിയൊന്നും പറഞ്ഞില്ല. പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ ഇത് വേണ്ടെന്നു വെക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മന്ത്രി നൽകിയില്ല.
എന്നാൽ, പ്രക്ഷോഭം ഉയരുന്നത് എതിർ പ്രചാരണങ്ങൾകൊണ്ടാണെന്നും അക്കാര്യം സർക്കാർ ബോധ്യപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. പൗരത്വം എടുക്കാനല്ല കൊടുക്കാനാണ് തീരുമാനിച്ചതെന്ന അമിത് ഷായുടെ വാക്കുകൾ മന്ത്രിയും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.