ഉപതെരഞ്ഞെടുപ്പ്: രണ്ടിടത്ത് ബി.ജെ.പി; ഒരിടത്ത് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്ത് ബി.ജെ.പിക്കും ഒരിടത്ത് കോൺഗ്രസിനും വിജയം. ത്രിപുരയിൽ ബദ ്ധാർഘട്ട് മണ്ഡലം ബി.ജെ.പി നിലനിർത്തി. ബി.ജെ.പി സ്ഥാനാർഥി മിമി മജുംദാർ സി.പി.എമ്മില െ ബുൾതി ബിശ്വാസിനെ 5276 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പി 20,487 വോട്ട് നേടിയപ്പോൾ 15,211 വോട്ടുകളാണ് സി.പി.എം സ്ഥാനാർഥിക്ക് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 505 വോട്ടുകൾ മാത്രം ലഭിച്ച കോൺഗ്രസിെൻറ വോട്ടുസമ്പാദ്യം ഇക്കുറി 18 മടങ്ങ് വർധിച്ച് 9105 ആയി ഉയർന്നു.
ഉത്തർപ്രദേശിലെ ഹാമിർപുർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിക്ക് ഉജ്ജ്വല വിജയം നേടി. സിറ്റിങ് സീറ്റിൽ പാർട്ടി സ്ഥാനാർഥി യുവരാജ് സിങ് 17,846 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സമാജ്വാദി പാർട്ടിയിലെ മനോജ് പ്രജാപതിയെ പരാജയപ്പെടുത്തി.
ഛത്തിസ്ഗഢിലെ മാവോവാദി ബാധിത മേഖലയായ ദണ്ഡേവാഡയിലാണ് കോൺഗ്രസിന് വിജയം. സംവരണ മണ്ഡലത്തിൽ ദേവ്തി കർമ ബി.ജെ.പിയിലെ ഓജസ്വി മണ്ഡവിയെയാണ് പരാജയപ്പെടുത്തിയത്. 11,192 വോട്ടുകൾക്കാണ് കോൺഗ്രസ് വിജയം. ഓജസ്വി മണ്ഡവിയുടെ ഭർത്താവ് ഭീമ മണ്ഡവി മാേവാവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സഹതാപ തരംഗം പ്രതീക്ഷിച്ച് ഭാര്യയെ മത്സരിപ്പിച്ച ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ് ലഭിച്ചത്. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 68 അംഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.