Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏഴ് സീറ്റുകളിൽ ഇന്ന്...

ഏഴ് സീറ്റുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

text_fields
bookmark_border
election
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ്, ബിഹാർ, ഛത്തിസ്ഗഢ്, ഒഡിഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭ സീറ്റിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. മുൻ പ്രതിരോധമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്ന മെയിൻപുരി ലോക്സഭ സീറ്റിലേക്കും ഖതൗലി, റാംപുർ നിയമസഭ സീറ്റുകളിലേക്കുമാണ് യു.പിയിൽ ഉപതെരഞ്ഞെടുപ്പ്.

മുസാഫർപുർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട ബി.ജെ.പിയിലെ വിക്രം സിങ് സെയ്നിയും വിദ്വേഷ പ്രസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട സമാജ്‍വാദി പാർട്ടിയിലെ അഅ്സം ഖാനും അയോഗ്യരാക്കപ്പെട്ടതിനെ തുടർന്നാണ് യു.പി. നിയമസഭ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ്.

ബിഹാറിൽ ബി.ജെ.പിയുമായി ജെ.ഡി.യു വേർപിരിഞ്ഞ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് കുർഹാനി മണ്ഡലത്തിൽ നടക്കുന്നത്. ഒഡിഷയിലെ പദംപുർ മണ്ഡലത്തിൽ ബി.ജെ.ഡി എം.എൽ.എ ബിജയ് രഞ്ജൻ സിങ് ബാരിഹയുടെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ഭാനുപ്രതാപുർ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ സർദാർശഹർ മണ്ഡലത്തിൽ കോൺഗ്രസ് എം.എൽ.എ ബൻവർ ലാൽ ശർമയുടെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by electionelections
News Summary - By-election in seven seats
Next Story