ബജ്റംഗദൾ േപാസ്റ്ററിൽ താരമായി ബുലന്ദ്ശഹർ കൊലക്കേസ് പ്രതി
text_fieldsലഖ്നോ: ബജ്റംഗദളിെൻറ മകര സംക്രാന്തി, റിപ്പബ്ലിക് ദിനാഘോഷ േപാസ്റ്ററുകളി ൽ താരമായി ബുലന്ദ്ശഹറിൽ പൊലീസ് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്ര ധാനപ്രതി യോഗേഷ് രാജ്.
ഡിസംബർ മൂന്നിന് നടന്ന അക്രമസംഭവങ്ങളോടനുബന്ധിച്ച് ബംജ്റംഗദളിെൻറ പ്രാദേശിക കൺവീനർ യോഗേഷ് രാജും വി.എച്ച്.പി യുവജന വിഭാഗം നേത ാവ് ശിഖർ അഗർവാളും പൊലീസ് കസ്റ്റഡിയിൽ കഴിയുകയാണ്.
സതീഷ് ലോധി, ആശിഷ് ചൗഹ ാൻ, സതേന്ദ്ര രാജ്പുത്, വിശാൽ ത്യാഗി തുടങ്ങി കേസിൽ ആേരാപണ വിധേയരായ നിരവധി പേരും അടങ്ങുന്ന വലിയ േപാസ്റ്ററുകളാണ് ബംജ്റംഗദളിെൻറയും വി.എച്ച്.പിയുടെയും അഭിവാദ്യങ്ങളോടെ ജില്ലയിൽ ഉടനീളം സ്ഥാപിച്ചത്. യോഗേഷ് രാജിെൻറ ഫോേട്ടാ പോസ്റ്ററുകളിൽ പതിച്ചതിൽ തെറ്റില്ലെന്നും അയാൾ കുറ്റവാളിയല്ലെന്നും തീവ്രവലതുപക്ഷ സംഘടനയായ ബംജ്റംഗദളിെൻറ പ്രേദശിക അസിസ്റ്റൻറ് കൺവീനർ പ്രവീൺ ഭാട്ടി വാദിച്ചു.
മകരസംക്രാന്തി-റിപ്പബ്ലിക് ദിനങ്ങളിൽ അനുമോദിക്കുന്ന പ്രവർത്തകരെയാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയതെന്നും േയാഗേഷ് രാജ് ബജ്റംഗ്ദളിെൻറ പ്രാദേശിക കൺവീനർ ആണെന്നും വി.എച്ച്.പിയുടെ ബ്രാണോ ഭൂഷണും പ്രതികരിച്ചു.
പശുവിനെ അറുത്തെന്ന് ആരോപിച്ച് മഹാവ് ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം അവസാനിപ്പിക്കാനായി എത്തിയപ്പോൾ ഇൻസ്െപക്ടർ സുബോധ് കുമാറിനെ യോഗേഷ് അടക്കമുള്ളവർ ചേർന്ന് ക്രൂരമായി ആക്രമിക്കുകയും തലക്ക് വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവശേഷം ഒളിവിൽ പോയ യോേഗഷിനെ ദിവസങ്ങൾ കഴിഞ്ഞാണ് പിടികൂടിയത്.
ഒളിവിലായിരിക്കുേമ്പാൾ ഇയാൾ പുറത്തുവിട്ട വിഡിയോയിൽ പറയുന്നത് സംഭവം നടക്കുേമ്പാൾ താൻ അവിടെയില്ലായിരുന്നുവെന്നാണ്. എന്നാൽ, അക്രമത്തിൽ ഇയാൾക്ക് മുഖ്യപങ്കുണ്ടെന്ന തരത്തിലായിരുന്നു ബുലന്ദ്ശഹർ പൊലീസിനു നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.