Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാളകൾക്കും എരുമകൾക്കും...

കാളകൾക്കും എരുമകൾക്കും സ്ത്രീകൾക്കും ഞാൻ വരുന്നത് വരെ ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല -യോഗി

text_fields
bookmark_border
yogi
cancel

ലഖ്നൗ: ഞാൻ അധികാരത്തിലെത്തുന്നതുവരെ പശുക്കളും കാളകളും സ്ത്രീകളും സുരക്ഷിതരായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വർഷം നടക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കാമ്പയിനിനായി ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി വക്താക്കളെ അഭിസംബോധന ചെയ്യവേയാണ് യോഗിയുടെ പരാമർശം.

''മുമ്പ് നമ്മുടെ പെൺമക്കളും സഹോദരിമാരും അരക്ഷിതരായിരുന്നു. എന്തിന് പടിഞ്ഞാറൻ യു.പിയിലൂടെ പോകുന്ന ഒരു കാളവണ്ടിക്കാരനോ, കാളകളോ എരുമകളോ പോലും സുരക്ഷിതരായിരുന്നില്ല''

''ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. കാളകൾ, എരുമകൾ, സ്ത്രീകൾ എന്നിവരെയൊന്നും ആരും കൊണ്ടുപോകുന്നില്ല. മുമ്പ് യു.പി ഇരുട്ടിന്‍റെ പര്യായമായിരുന്നു. ഏതൊരു പരിഷ്കൃത മനുഷ്യനും യു.പിയിലെ തെരുവുകളിലൂടെ നടക്കാൻ ഭയമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല'' -യോഗി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - "Buffalos, Bulls Or Women", All Safe In UP Today: Yogi Adityanath
Next Story