Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമത്സ്യബന്ധന...

മത്സ്യബന്ധന വകുപ്പ് കൃഷിമന്ത്രാലയത്തിൽ തന്നെ

text_fields
bookmark_border
മത്സ്യബന്ധന വകുപ്പ് കൃഷിമന്ത്രാലയത്തിൽ തന്നെ
cancel

ന്യൂഡൽഹി: കടലും തീരവും അറിയാത്ത കൃഷിമന്ത്രിമാരിൽനിന്ന് രാജ്യത്തെ മത്സ്യബന്ധന മേഖലക്ക് ഇനിയും മോചനമില്ല. കൃഷിമന്ത്രാലയത്തിൽനിന്ന് വേർെപടുത്തി മത്സ്യബന്ധനത്തിന് പ്രത്യേക മന്ത്രാലയം തുടങ്ങണമെന്ന മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം മോദിസർക്കാറും അംഗീകരിച്ചില്ല.

മത്സ്യബന്ധന മന്ത്രാലയത്തിനുപകരം കൃഷിമന്ത്രാലയത്തിനു കീഴിൽ മത്സ്യബന്ധന വകുപ്പുണ്ടാക്കുമെന്ന് മൂന്നു മാസത്തേക്കുള്ള ഇടക്കാല ബജറ്റിൽ ധനമന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു. കർഷകരും കൃഷിയുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ ഭാരിച്ച ഉത്തരവാദിത്തമുള്ള കൃഷിമന്ത്രാലയത്തിന് മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും സമയം കിട്ടാറില്ല.

കഴിഞ്ഞ യു.പി.എ കാലത്ത് മത്സ്യബന്ധന മേഖലയിൽനിന്നുള്ള എം.പിയായി കെ.വി. തോമസ് കൃഷിമന്ത്രാലയത്തിൽ എത്തിയപ്പോൾ സ്വന്തമായി മന്ത്രാലയം ലഭിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ കണക്കുകുട്ടിയിരുന്നുവെങ്കിലും അതുണ്ടായില്ല. തുടർന്ന് എൻ.ഡി.എ സർക്കാർ അധികാരമേറ്റശേഷവും സ്വന്തമായി മന്ത്രാലയംവേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചുവരുകയായിരുന്നു അവർ. ഒരു സെക്രട്ടറിയെ സ്വന്തമായി കിട്ടുമെന്നതല്ലാതെ വ്യത്യസ്ത മന്ത്രാലയമാകുന്നതുവഴി ലഭിക്കുന്ന പരിഗണനയോ ശ്രദ്ധയോ ഇതുമൂലം മത്സ്യബന്ധനമഖേലക്ക് ലഭിക്കില്ല എന്ന് മത്സ്യത്തൊഴിലാളി നേതാവ് ടി. പീറ്റർ ‘മാധ്യമ’ത്തോടു പറഞ്ഞു.

അതുകൊണ്ടാണ് ബജറ്റിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികളൊന്നും ഇൗ ബജറ്റിലും ഇല്ലാതെപോയത്. മത്സ്യബന്ധന മേഖലയിൽ അനുവദിച്ച തുകയത്രയും പഠന ഗവേഷണത്തിനാണ്. അതാകെട്ട, ഇൗ മേഖലയെ ചൂഷണംചെയ്യുന്ന കോർപറേറ്റ് കമ്പനികൾക്ക് സഹായംചെയ്യുന്ന സ്ഥാപനങ്ങൾക്കാണെന്നും പീറ്റർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsBudget 2019Fisheries ministry
News Summary - Budget 2019- India news
Next Story